മറിയപ്പള്ളിയിലെ പാറമടക്കുളത്തില്‍ റബ്ബര്‍ഡിങ്കി ഉപയോഗിച്ച് അഗ്നിരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു; ഡ്രൈവര്‍ അജികുമാറിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നതായി നാട്ടുകാര്‍; ലോറിയിലുണ്ടായിരുന്നത് പത്ത് ടണ്ണോളം വളം

മറിയപ്പള്ളി മുട്ടത്ത് നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവറെ രക്ഷിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേന നാട്ടുകാര്‍ ആരംഭിച്ചു. റബ്ബര്‍ഡിങ്കി ഉപയോഗിച്ച് പാറമടക്കുളത്തില്‍ ഇറങ്ങിയാണ് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അജികുമാര്‍ ലോറിയുമായി മറിയപ്പള്ളിയില്‍ എത്തിയത്. മറിയപ്പള്ളി മുട്ടത്ത് രാജേന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള വളം ഡിപ്പോയില്‍ നിന്നും പത്ത് ടണ്ണോളം വളം ലോറിയില്‍ കയറ്റിയിരുന്നു. ഈ വളവുമായി മുട്ടത്തെ പാറമടക്കുളത്തിന് സമീപമുള്ള കടയരികില്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് കുളിച്ച ശേഷം രാത്രി 9.30 ഓടെയാണ് ലോറിയെടുത്ത് ഇദ്ദേഹം പുറപ്പെട്ടത്.

ലോറി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയപ്പോഴാണ് പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. നൂറ് അടിയിലേറെ പാറമടക്കുളത്തിന് ആഴമുണ്ടെന്നാണ് സംശയിക്കുന്നത്. പാറമടക്കുളത്തിന് ചെരിഞ്ഞ പ്രതലമാണുള്ളത്. ആയതിനാല്‍, മറിഞ്ഞ ലോറി വീണ അതേസ്ഥലത്ത് തന്നെ കാണാനുള്ള സാധ്യത കുറവാണ്. ആപ്രതലത്തിലൂടെ കുളത്തിന്റെ മധ്യഭാഗത്തേക്ക് ലോറി പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ ഏറെ ശ്രമകരമാണെന്നാണ് അഗ്നിരക്ഷാ സേനയുടെ വിലയിരുത്തല്‍. ചിങ്ങവനം പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി സംഭവസ്ഥലത്തുണ്ട്.

ചങ്ങനാശ്ശേരിയിലെ മഹാദേവന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട പാറമടയുടെ എതിര്‍വശത്ത കാടുപിടിച്ച മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന മറ്റൊരു പാറമടയിലാണ് ലോറി മറിഞ്ഞത്. ടോറസ് ലോറി ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ വെള്ളത്തില്‍ മുങ്ങിയ ലോറി പുറത്തേക്ക് കാണാന്‍ പോലും ഇല്ല. പ്രദേശമാകെ ഇരുട്ടില്‍ മുങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അഗ്‌നിരക്ഷാ സേനയ്ക്കും പൊലീസിനും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. നാട്ടുകാരും നാട്ടുകാര്‍ നല്‍കുന്ന വെളിച്ചവും അഗ്‌നിരക്ഷാ സേനയുടെ ലൈറ്റുമാണ് പ്രദേശത്ത് വെളിച്ചം പകരുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ പാറക്കുളം വൃത്തിയാക്കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവും സാധ്യമാകൂ.

Hot Topics

Related Articles