അഫാന് മാനസിക പ്രശ്നങ്ങളില്ല; കൂട്ടക്കൊല നടത്തിയത് പൂർണ്ണ ബോധത്തോടെയെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ്. പൂർണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയത്. ശാരീരിക പ്രശ്‌നങ്ങള്‍ മാറിയാല്‍ രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാനുള്ളത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡിസ്ചാർജ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റും. തുടർന്ന് രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തും.

Advertisements

സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിനോട് ആവർത്തിച്ചത്. താൻ ഒറ്റയ്‌ക്ക് മരിച്ചാല്‍ അനുജനും അമ്മയ്‌ക്കും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്‌ക്കാകും. അവളെ ഒറ്റയ്‌ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല. വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച്‌ മനസിലാക്കി സഹായിച്ചില്ല. അതിനാല്‍ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് ഇയാള്‍ വീണ്ടും മൊഴി നല്‍കിയത്. സംഭവ ദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായി വ്യക്തമായി. എന്നാല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതില്‍ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അഫാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘തട്ടത്തുമലയില്‍ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍, അനുജനെ തലയ്ക്കടിച്ച്‌ കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കില്‍ അവരേയും കൊല്ലുമായിരുന്നു’ എന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. മെഡ‌ിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.