കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളില്‍ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. എതിരാളികള്‍ക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്.
വൻകിട പദ്ധതികള്‍ മാത്രം പോരാ പരമ്പരാഗത വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കണം. അവരെ മറന്ന അവസ്ഥയാണുള്ളത്. പാർലമെൻറ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കനത്ത തോല്‍വി ഉണ്ടായെങ്കിലും ആലപ്പുഴയില്‍ തോറ്റതിന് കാരണം കയർ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞതുകൊണ്ടാണെന്നും ചർച്ചയില്‍ വിമർശനമുണ്ടായി. പി.പി ചിത്തരഞ്ജൻ എംഎല്‍എയാണ് വിമർശനം ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശാപ്രവർത്തകരുടെ സമരം ഒരു മുന്നറിയിപ്പായി കാണണമെന്നും ചർച്ചയില്‍ നിർദേശമുണ്ടായി. അംഗൻവാടി ഹെല്‍പ്പർമാരുടെ അടക്കം വേതനം കുടിശ്ശികയാണ്. ആശമാർക്ക് പിന്നാലെ അവരും സമരം തുടങ്ങും. കോണ്‍ഗ്രസ് അത് മുതലെടുക്കുമെന്നും ചർച്ചയില്‍ അഭിപ്രായം ഉയർന്നു. നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കണം. പാർട്ടിയില്‍ ചേർന്നശേഷവും ഇപ്പോഴുമുള്ള ആസ്തി സംബന്ധിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല. ഇന്ത്യ മുന്നണിയുമായി ചേർന്നുനിന്ന് പ്രവർത്തിക്കണമായിരുന്നു. ദേശീയതലത്തില്‍ അഭിപ്രായം പറയാൻ സിപിഎമ്മിന് ഇടമില്ലാതായി എന്നായിരുന്നു മറ്റൊരു വിമർശനം.