ആക്രിക്ക് നൽകിയ പേപ്പറുകളിൽ രോഗികളുടെ വിവരങ്ങൾ; മുംബൈയിൽ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുംബൈ : മുംബൈയില്‍ രോഗികളുടെ വിവരങ്ങള്‍ പേപ്പർ പ്ലേറ്റില്‍ അച്ചടിച്ച്‌ വന്ന സംഭവത്തില്‍ കെഇഎം ആശുപത്രിയിലെ 6 ജീവനക്കാർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പഴയ സിടി സ്കാൻ റെക്കോർ‍ഡ് മുറിയിലെ പേപ്പറുകള്‍ ആക്രികാർക്ക് നല്‍കിയതാണെന്നും ഇത് ഉപയോഗിച്ചുള്ള പ്ലേറ്റുകളാണ് വിതരണത്തിന് എത്തിയതെന്നുമാണ് സംഭവത്തേക്കുറിച്ച്‌ ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തില്‍ മുംബൈ കോർപ്പറേഷൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ പ്ലേറ്റുകളുടെ വീഡിയോ പ്രചരിച്ചത്. മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങളാണ് പ്ലേറ്റുകളില്‍ വന്നത്.

Advertisements

രോഗികളുടെ വിവരങ്ങളും രോഗികള്‍ക്ക് ചെയ്ത പ്രൊസീജ്യറുകള്‍ അടക്കമുള്ള നിർണായക വിവരങ്ങളാണ് പ്ലേറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രൂക്ഷമായ വിമർശനമാണ് മുൻ മേയർ അടക്കമുള്ളവർ നടത്തിയത്. സംഭവം ചർച്ചയായതിന് പിന്നാലെ ആശുപത്രിയിലെ ആറ് ജീവനക്കാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്ലേറ്റുകളിലുള്ളത് രോഗികളുടെ വിവരങ്ങള്‍ അല്ലെന്നും സിടി സ്കാൻ സൂക്ഷിക്കുന്ന ഫോള്‍ഡറുകള്‍ ആണെന്നും ഇവ ആക്രി കച്ചവടക്കാർക്ക് നല്‍കിയതാണെന്നുമാണ് കെഇഎം ഡീൻ ഡോ. സംഗീത റാവത്ത് വിശദമാക്കുന്നത്. ചെറിയ കഷ്ണങ്ങളാക്കി മുറിക്കാതെ ഇവ നല്‍കിയത് തെറ്റായിപ്പോയിയെന്നും ആശുപത്രി ഡീൻ വിശദമാക്കിയിട്ടുണ്ട്.

Hot Topics

Related Articles