മയക്കുമരുന്നു ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ചു; തലയും കാലും ബക്കറ്റിലിട്ടു; കൊല്ലപ്പെട്ട യുവാവിന്റെ തല ബക്കറ്റില്‍ കിടക്കുന്നത് കണ്ടത് അമ്മ; യുവതി അറസ്റ്റില്‍

വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവാരം നടന്ന കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസ്സുമായി ബന്ധപ്പെട്ടു ടെയ്ലറെ(24) പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗ്രീന്‍ ബെ സ്റ്റോണ്‍ ബ്രൂക്ക് ലെയിനിലുള്ള വീട്ടില്‍വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Advertisements

മയക്കുമരുന്നിന്റെ ലഹരിയില്‍ കാമുകി ടെയ്ലര്‍(24) കാമുകനെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കളയിലിരുന്നിരുന്ന കത്തിയെടുത്ത് തല, കാല്‍, കാല്‍പാദം, എന്നിവ വെട്ടിയെടുത്ത ബക്കറ്റിലും, ക്രോക്ക്പോട്ടിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വാനില്‍ നിന്നും ചില ഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവാവിനോടു കൂടെ ഏറ്റവും ഒടുവില്‍ കണ്ടെത്തിയ ടെയ്ലറാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ടെയ്ലര്‍ സമ്മതിച്ചു. യുവാവിന്റെ ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നതു ഞാന്‍ ഒരു തമാശയായിട്ടാണ് കരുതിയതെന്ന് യുവാവ് പിന്നീട് സമ്മതിച്ചു.ടെയ്ലര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ബൗണ്‍ കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2 മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പിന്നീട് കൗണ്ടി ജയിലിലടച്ചു.

Hot Topics

Related Articles