“ലോകത്തിന് മുന്നിൽ ജീവിതത്തിന്റെ ഒരു ഭാഗം തുറന്നു കാണിക്കാനുള്ള ബൊമ്മന്റെയും ബെല്ലിയുടേയും സന്നദ്ധതയാണ് ഓസ്കാർ പുരസ്കാരത്തിനു കാരണം…” അഭിനന്ദനവുമായി നെറ്റ്ഫ്ളിക്സ് ഇന്ത്യ…

ഇത്തവണത്തെ ഓസ്കർ പുരസ്ക്കാര വേദിയിൽ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നായിരുന്നു ‘ദ എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ച അംഗീകാരം. ഇപ്പോഴിതാ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ് ഇന്ത്യ.

Advertisements

‘ബൊമ്മൻ, ബെല്ലി എന്നിവരാണ് യഥാർഥ താരങ്ങളാണ്. അവരുടെ നിരന്തരപിന്തുണയും ജീവിതത്തിന്റെ ഒരു ഭാഗം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാനുള്ള സന്നദ്ധതയുമാണ് ഈ ചിത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കാനുള്ള കാരണമെന്നും’ നെറ്റ്ഫ്ളിക്സ് പോസ്റ്റ് ചെയ്തു. ഇരുവരും വളർത്തുന്ന രഘു, അമ്മു എന്നീ ആനക്കുട്ടികളുടെ ചിത്രങ്ങളും ചെറുകുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെല്ലിയും. കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ഇവർ. ഇവരുടെ ജീവിതകഥയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. മുതുമലൈ ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിലാണ് കാർതികി ഗോൺസാൽവസ് ഈ ചിത്രം ഒരുക്കിയത്.

40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി രചിച്ചത് പ്രിസില്ല ഗോൺസാൽവസാണ്. ഡഗ്ലസ് ബ്ലഷ്, കാർതികി ഗോൺസാൽവസ്, ഗുനീത് മോംഗ, അഛിൻ ജെയ്ൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സംപ്രേഷണം ചെയ്യുന്നത്.

Hot Topics

Related Articles