ക്യാച്ച് എടുക്കുന്നതിനിടെ പന്ത് നെറ്റിയിൽ തട്ടി : രചിന്‍ രവീന്ദ്ര ചോര വാർന്ന് കളം വിട്ടു

ലാഹോര്‍: ത്രിരാഷ്ട്ര പരമ്ബരയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക്.നെറ്റിയില്‍ പരിക്കേറ്റ രവീന്ദ്ര ചോര വാര്‍ന്നാണ് കളം വിട്ടത്. വിജയലക്ഷ്യമായ 331ലേക്ക് പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്ബോഴാണ് രചിന് പരിക്കേല്‍ക്കുന്നത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ്‍ (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്ബരയില ആദ്യ മത്സരമായിരുന്നിത്. ദക്ഷിണാഫ്രിക്കയാണ് പരമ്ബരയിലെ മറ്റൊരു ടീം.

Advertisements

38-ാം ഓവറില്‍ പാക് ഇടങ്കയ്യന്‍ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുന്നതിനിടെ നേരിട്ട് രവീന്ദ്രയുടെ നെറ്റിയില്‍ തട്ടുകയായിരുന്നു. വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് താരത്തിന് പന്ത് വരുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. തട്ടിയതിന് ശേഷം അദ്ദേഹത്തിന് ഗ്രൗണ്ടില്‍ നിന്ന് എണീക്കാന്‍ സാധിച്ചിച്ച. പിന്നീട് മെഡിക്കല്‍ സംഘമെത്തിയാണ് രവീന്ദ്രയെ കൊണ്ടുപോയത്.

Hot Topics

Related Articles