പാലായിൽ കുടുംബകോടതി ജീവനക്കാരിയ്ക്ക് നേരെ കയ്യേറ്റം: ആക്രമണം ഉണ്ടായത് മുൻ പൊലീസുകാരിയായ കോടതി ജീവനക്കാരിയ്ക്കു നേരെ; ആക്രമണം നടത്തിയ സംഘത്തിന് എതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയേക്കും; ആക്രമണത്തിന്റെ വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: പാലായിൽ കുടുംബ കോടതി ജീവനക്കാരിയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയേക്കും. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി, ശാരീരികമായി ആക്രമിച്ചു, സ്ത്രീയെ അപമാനിച്ചു തുടങ്ങിയ വകുപ്പ് ചേർത്തേയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. പാലാ കുടുംബകോടതിയിലെ കോടതിവിധികൾ നടപ്പാക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥ പ്രോസസ് സെർവർ ആയ റിൻസിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

Advertisements

പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹമോചന കേസുമായി ബന്ധപ്പെട്ട്, ഇവരുടെ കുട്ടിയെ കേരളത്തിനു പുറത്തേയ്ക്കു കൊണ്ടു പോകുന്ന കേസിൽ ഇൻജക്ഷൻ ഓർഡർ പതിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയുടെ മാതാവ് ജർമ്മിനിയിലാണ്. കുട്ടിയുടെ മാതാവിന് സമീപത്തേയ്ക്കു കുട്ടിയെ കൊണ്ടു പോകുമെന്നു വിവരം ലഭിച്ച പിതാവിന്റെ കുടുംബം, കുട്ടിയെ കൊണ്ടു പോകുന്നതു തടയുന്നതിനായി പാലാ കുടുംബക്കോടതിയിൽ നിന്നും ഇൻജക്ഷൻ ഓർഡർ വാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഓർഡർ കൈപ്പറ്റാൻ കുട്ടിയുടെ മാതാവിന്റെ വീട്ടുകാർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഈ ഓർഡർ വീട്ടിൽ പതിക്കുന്നതിനായി എത്തിയ കോടതി ജീവനക്കാരിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ അച്ഛൻ ജയിംസാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും ശ്രമിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടിയുടെ സഹോദരൻ നിഹാൽ ഗുമസ്തയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവരുടെ തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും അക്രമികൾ ശ്രമം നടത്തി.

ആഴ്ചയിൽ ഒരിക്കൽ കുഞ്ഞിനെ അച്ഛനെ കാണിക്കണം എന്ന ഉത്തരവ് നേരിട്ട് കൈമാറാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കോടതി ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന ആൾ അക്രമണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. ഇവർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് പൊലീസ് സംഘം കോടതി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ആക്രമണത്തിന് ഇരയായ റിൻസി, മുൻപ് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഈ ജോലി രാജി വച്ചാണ് കോടതി ജീവനക്കാരിയായത്. കുടുംബക്കോടതി വിധികൾ നടപ്പാക്കാനായി പോകുന്നതായിരുന്നു ഇവരുടെ ജോലി. ഇതിനിടെയാണ് ഇവർക്കു നേരെ ആക്രമണം ഉണ്ടായത്.

Hot Topics

Related Articles