15 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിന്‍റെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂള്‍ മാനേജ്മെൻറ് പ്രതിനിധികളും തെളിവെടുപ്പിനെത്തി.

Advertisements

കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെയും മുമ്ബ് പഠിച്ചിരുന്ന ജെംസ് അക്കാദമി ക്കെതിരെയും രക്ഷിതാക്കള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നല്‍കിയെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്‍റെ ശിക്ഷാ നടപടികള്‍ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിന്‍റെ പരാതി. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞമാസം 15 നായിരുന്നു മിഹർ അഹമ്മദിന്‍റെ ആത്മഹത്യ. ഇതിനിടെ, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഗ്ലോബല്‍ പബ്ലിക് സ്കൂളിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പൊലീസ് ത‍ടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.

Hot Topics

Related Articles