പാലക്കാട്‌ പ്രസവത്തിന് ശേഷം നവജാത ശിശുവും അമ്മയും മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി,ഗര്‍ഭപാത്രം പരിശോധനക്കായി ലാബിലേക്ക്,ഫലം കാത്ത് കുടുംബവും പോലീസും

പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് ശേഷം നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി.
ആശുപത്രിയുടെ വീഴ്ച ആരോപിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ പരാതിയിലാണ് മരിച്ച കുഞ്ഞിന്റെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞതായി പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. പ്രസവസമയത്ത് കുഞ്ഞിനെ വാക്വം ഉപയോഗിച്ച്‌ പുറത്തെടുക്കാന്‍ ശ്രമിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Advertisements

ചിറ്റൂര്‍ തത്തമംഗലം ചെമ്ബകശ്ശേരി സ്വദേശി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (23) ആണ്‍കുഞ്ഞുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മരിച്ചത്. ജൂണ്‍ 29 നാണ് പ്രസവ വേദനയെ തുടര്‍ന്ന് ഐശ്വര്യയെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ മതിയെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അതിന് മുതിര്‍ന്നില്ല. ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത് എന്ന് കുടുംബം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഐശ്വര്യയും മരിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചു. തങ്ങളെ അറിയിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്‌തെന്നും മരണശേഷമാണ് ഇതെല്ലാം തങ്ങള്‍ അറിയുന്നത് എന്നും കുടുംബം പറയുന്നു. ഐശ്വര്യയുടെ നീക്കം ചെയ്ത ഗര്‍ഭപാത്രം പോലീസ് പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം പോലീസ് നടപടിയെടുക്കും.

Hot Topics

Related Articles