പോഞ്ഞിക്കര യാകാൻ ആദ്യം വിഷമിച്ച് ഇന്നസെൻ്റ് ! വിഷമം മാറ്റിയപ്പോൾ കണ്ടത് തകർപ്പൻ പ്രകടനം : കല്യാണ രാമനിലെ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഷാഫി 

കൊച്ചി : മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് കല്യാണ രാമനില്‍ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തില്‍ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേള്‍ക്കുമ്ബോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ ഇന്നസെന്റിന്റെ അഭിനയത്തെ കുറിച്ച്‌ പങ്കുവക്കുകയാണ് സംവിധായകൻ ഷാഫി. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാഫി.

Advertisements

“കല്യാണരാമനിലെ ലൊക്കേഷനില്‍ വന്ന് ഇന്നസെന്റെ് ചേട്ടൻ കഥയൊക്കെ കേട്ടു. പക്ഷേ, കഥ കേട്ട് കഴിഞ്ഞപ്പോള്‍ ചേട്ടന് ചെറിയ വിഷമമുണ്ടായിരുന്നു. എന്താ ചേട്ടാ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. ഈ കഥയുമായി വലുതായിട്ട് ബന്ധമില്ലാത്ത ഒരു കഥാപാത്രമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, പിന്നീടുള്ള ഓരോ സീനും അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു”.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ആദ്യം മേക്കപ്പ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തന്നെ മിസ്റ്റർ പോഞ്ഞിക്കര എന്ന കഥാപാത്രത്തിന്റെ ഒരു രൂപം നമുക്ക് കിട്ടി. പിന്നെ ആ കഥാപാത്രത്തിന്റെ ഓരോ സീൻ കഴിയുമ്ബോഴും നമ്മള്‍ അതിശയിച്ചുപോയി. സിനിമയില്‍ ഉരുളി പൊക്കുന്ന ഒരു സീനുണ്ട്. ഉരുളി പൊക്കാൻ ശ്രമിച്ചിട്ട് പൊങ്ങാതെ വരുമ്ബോള്‍, അതിനകത്ത് കിടന്ന താലം വലിച്ചെറിഞ്ഞിട്ട് “വെറുതെയല്ല, ഇത് പൊങ്ങാത്തത് ഈ പണ്ടാരം കിടക്കുന്നത് കൊണ്ടാ” എന്നൊരു ഡയലോഗ് അദ്ദേഹം പറയും”.

അത് ശരിക്കും തിരക്കഥയില്‍ ഉള്ളതല്ല. അതിനകത്ത് അങ്ങനെയൊരു താലം കിടക്കുന്നത് ഞങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. സീൻ എടുത്തുകൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹം കയ്യില്‍ നിന്നിട്ട ഡയലോഗാണത്. ആ സിനിമയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്നും ഷാഫി പറഞ്ഞു.

Hot Topics

Related Articles