അജിത് കുമാറുമായി സൗഹൃദമുണ്ട്; എന്നാൽ ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ല: പ്രേം കുമാർ

തിരുവനന്തപുരം : എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി വ്യവസായി പ്രേം കുമാർ. ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ പറഞ്ഞു. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയില്‍ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎല്‍എം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

Advertisements

എഡിജിപി അജിത് കുമാറുമായി സൗഹൃദമുണ്ട്. തന്‍റെ മൊബൈല്‍ ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കാം. മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷിനെ പരിചയമുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടത് ഒരിക്കല്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി തന്‍റെ കമ്പനിക്ക് കരാർ ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു. എഡിജിപിക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയയാളെ അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം. അതേസമയം, പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്തെത്തി. പിവി അൻവർ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ അജിത് കുമാർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങള്‍ എഡിജിപി മൊഴി നല്‍കി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്ബോഴുണ്ടായിരുന്നു. അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച്‌ എഡിജിപി നല്‍കിയ മൊഴി എന്ത് എന്നതില്‍ ആകാംക്ഷയുണ്ട്.

സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നല്‍കിയോ എന്നുള്ളതും പ്രധാനമാണ്. ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്ബാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. എംആർ അജിത് കുമാർ ക്രമസമാധാന ചുമതല നിർവ്വഹിക്കുന്നതിനാല്‍ ഉദ്യോഗസ്ഥർ തെളിവുകള്‍ നല്‍കാൻ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അൻവർ എംഎല്‍എ പറഞ്ഞു.

Hot Topics

Related Articles