പത്തനംതിട്ട അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ സംവിധാനം ഗുരുതരാവസ്ഥയില്‍..! അപകടത്തില്‍പ്പെട്ട് എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് പതിവ്; പരാതിയുമായി രോഗികള്‍ രംഗത്ത്

പത്തനംതിട്ട: അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ സംവിധാനം ഗുരുതരാവസ്ഥയില്‍. 5.85 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി രോഗികള്‍ക്ക് ഉപകാരമില്ലാതെ മാറിയിട്ട് നാളുകളേറെയായി. ട്രോമാകെയര്‍ സംവിധാനം ഇല്ലാത്തതിനാല്‍ അപകടത്തില്‍പ്പെട്ട് രോഗികള്‍ എത്തിയാല്‍ ഉടന്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. എം.സി. റോഡും കെ.പി. റോഡും കടന്നുപോകുന്നതിനു സമീപമാണ് അടൂര്‍ ഗവ.ജനറല്‍ ആശുപത്രി സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ അപകടം നടന്നാല്‍ അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയിലേക്കാണ് വരുന്നത്.

Advertisements

അപകടം പറ്റുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ സി.ടി. സ്‌കാനും, ഐ.സി.യു. ആംബുലന്‍സ് ഉള്‍പ്പെടെ ആണ് പുതിയ ട്രോമാ കെയര്‍ സെന്റര്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. ട്രോമാ കെയര്‍ യൂണിറ്റില്‍ ചെറിയ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കം കിടക്കകളുള്ള ഐ.സി.യു, നിരീക്ഷണവാര്‍ഡ്, വെന്റിലേറ്റര്‍, ലാബ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ട്‌ട്രോമാകെയര്‍ യൂണിറ്റ് കൂടെ പ്രവര്‍ത്തനസജ്ജമായതോടെ ഗുരുതരപരിക്ക് പറ്റുന്നവരെ ഇവിടെത്തന്നെ ചികിത്സിക്കാന്‍ ആകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ ഇന്നും പരിക്കേറ്റു വരുന്നവരെ സമീപത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് വിടുകയാണ് ചെയ്യുന്നത്.ട്രോമാ കെയര്‍ സംവിധാനത്തിലേക്ക് വേണ്ട ഡോക്ടര്‍മാരുടെ അഭാവവും പദ്ധതി പരാജയപ്പെടാന്‍ കാരണമായി. ഹൃദ്രോഗ വിദഗ്ധന്‍, ന്യൂറോ സര്‍ജന്‍ എന്നീ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനവും ഇല്ല. 2020 ഫെബ്രുവരി 16-നാണ് ട്രോമാ കെയര്‍ ഉദ്ഘാടനം ചെയ്തത്.

Hot Topics

Related Articles