രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ ക്രൂരമർദ്ദനം; ഏഴ് പേർ കസ്റ്റഡിയിൽ

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച്‌ ലോറി ഡ്രൈവർക്കും, കൂട്ടാളിക്കും ക്രൂരമർദ്ദനം. പഞ്ചാബില്‍ നിന്ന് ജയ്പൂരിലേക്ക് പോയ നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്ക്‌ നേരെയാണ് അക്രമം ഉണ്ടായത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് 20 ഓളം പേർ മർദ്ദിച്ചതായി ഡ്രൈവർ പറഞ്ഞു. 7 പേർ കസ്റ്റഡിയിലാണ്. ഇരുവരുടെയും ഫോണുകളും അക്രമി സംഘം പിടിച്ചുപറിച്ചു.

Advertisements

ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളായ 29 കാരനായ സോനു ബിഷ്‌ണോയിയും 35 കാരനായ സുന്ദർ ബിഷ്‌ണോയിയുമാണ് ആക്രമണത്തിനിരകളായത്. വടികളുമായെത്തിയ ഒരു ജനക്കൂട്ടം ഇവരെ നിലത്തിട്ട് മർദിക്കുകയായിരുന്നു. പശു സംരക്ഷകർ അഴിച്ചുവിട്ട അക്രമം നേരത്തെ മുസ്ലീം സമുദായത്തില്‍പ്പെട്ടവർക്ക് നേരെ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഹിന്ദു സമുദായത്തിലെ അംഗങ്ങളെപ്പോലും പശു സംരക്ഷകർ എന്ന് വിളിക്കുന്നവർ വെറുതെ വിടുന്നില്ലെന്ന് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയില്‍ പോത്തുകളെ കടത്തുന്നതിനിടെ മൂന്ന് മുസ്ലിങ്ങളെ അടിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

Hot Topics

Related Articles