സപ്തമന്ദിർ ഒരുങ്ങുന്നു; രാമക്ഷേത്രനിർമ്മാണം ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ സമിതി

ലക്നൗ: 2025 ജൂണ്‍ 30നകം രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമാണ സമിതി. സമിതിയുടെ ത്രിദിന യോഗത്തില്‍ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ക്ഷേത്രത്തിന്റെ കൊടിമരനിർമ്മാണം ഏകദേശം 120 ദിവസമെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഞങ്ങളുടെ ലക്ഷ്യം ഡിസംബറായിരുന്നു, പക്ഷേ അത് സാധ്യമല്ല. കൊടിമരനിർമ്മാണം 2025 ഫെബ്രുവരിയോടെ പൂർത്തിയാകും. സമുച്ചയത്തില്‍ നിർമ്മിക്കുന്ന സപ്ത മന്ദിറിന്റെ വിഗ്രഹങ്ങള്‍ ജയ്പൂരില്‍ നിർമ്മിക്കുന്നു.

Advertisements

ഋഷിമാരുടെയും സന്യാസിമാരുടെയും വിഗ്രഹങ്ങള്‍ ഇവിടെ സ്ഥാപിക്കും. ഈ ജോലി 2024 ഡിസംബറോടെ പൂർത്തിയാകും. 2025 ജൂണ്‍ 30നകം രാമക്ഷേത്ര സമുച്ചയത്തിന്റെ പണി പൂർത്തിയാകും,” മിശ്ര പറഞ്ഞു. ശ്രീകോവില്‍ വെളുത്ത മാർബിള്‍ കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, രണ്ടാം നിലയുടെ നിർമ്മാണം ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും അനില്‍ മിശ്ര പറഞ്ഞു.1600-ലധികം തൊഴിലാളികള്‍ രാമക്ഷേത്ര നിർമ്മാണത്തില്‍ ഏർപ്പെട്ടിരിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ ക്ഷേത്രനിർമ്മാണം പൂർത്തീകരിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സപ്ത മണ്ഡപത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമജന്മഭൂമി കോംപ്ലക്‌സിന്റെ അലങ്കാരപ്പണികള്‍ ജിഎംആറിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും സമുച്ചയത്തിനുള്ളിലെ പച്ചപ്പ് നിലനിർത്തുന്നതിനുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന സമഗ്രമായ റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും അനില്‍ മിശ്ര പറഞ്ഞു.
രാമജന്മഭൂമി സമുച്ചയത്തിനുള്ളില്‍ അപ്പോളോ ആശുപത്രികള്‍ നല്‍കുന്ന അടിയന്തര ആരോഗ്യ സേവനങ്ങളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് സമഗ്രമായ പരിശോധന നടത്തി. നവരാത്രി ഉത്സവം മുതല്‍ അപ്പോളോ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles