സാനിയ മിർസയും മുഹമ്മദ് ഷമിയും ഒന്നിക്കുന്നു; പ്രസ്താവന വിവാദമായതിന് പിന്നാലെ മൗനം വെടിഞ്ഞ് താരം

മുംബൈ: ടെന്നീസ് താരം സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ അടുത്ത കാലത്ത് പ്രചരിച്ചിരുന്നു. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായി സാനിയ വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചത്. ഇരുവരുടെയും കൃത്രിമ ചിത്രങ്ങളും ഇതിനോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി.

Advertisements

യൂട്യൂബറായ ശുഭാങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷമി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ഷമി പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ഇത്തരത്തിലുളള നുണകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുമായി വിട്ടുനിൽക്കണമെന്നാണ് ഷമി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും ഷമി കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷമിയുടെ വാക്കുകളിലേക്ക്…
‘തന്നെക്കുറിച്ച് പ്രചരിക്കുന്നത് കേൾക്കുമ്‌ബോൾ വിചിത്രമാണെന്ന് തോന്നിയിട്ടുണ്ട്. ഇതൊക്കെ വിനോദങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് തോന്നിയിട്ടുണ്ട്, നമുക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ എന്റെ ഫോൺ തുറന്നാൽ അതുപോലുള്ള ചില മീമുകൾ കാണാനിടയുണ്ട്. ഇതൊരു തമാശയാണെങ്കിലും, മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിൽ അത് നിങ്ങൾ പങ്കിടുമ്‌ബോൾ ഒരുപാട് തവണ ചിന്തിക്കേണ്ടതുണ്ട്. സ്ഥിരീകരിക്കാത്ത പേജുകളിൽ നിന്ന് എന്തും വിളിച്ചുപറയുകയും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.

എന്നാൽ നിങ്ങൾക്ക് ഇതൊക്കെ വെരിഫൈഡ് പേജിൽ വന്ന് പറയാനുള്ള ധൈര്യമുണ്ടെങ്കിൽ ഞാൻ ഉറപ്പായും മറുപടി നൽകും. വിജയിക്കാൻ വേണ്ടി ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം നവീകരിക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾ നല്ലൊരു വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കും’- ഷമി അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള പ്രശ്‌നങ്ങൾ ക്രിക്കറ്റ് ലോകത്തുള്ള എല്ലാവർക്കും അറിയാം. 2018ൽ ഭാര്യ ഹസിൻ ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ പുറത്തറിഞ്ഞു തുടങ്ങിയത്. സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Hot Topics

Related Articles