അച്ഛനെ പോലെ മകനും; സച്ചിനു പിന്നാലെ രഞ്ജിയിൽ സെഞ്ച്വറി തികച്ച് മകൻ അർജുനും

പനാജി: അച്ഛനെ പോലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി തികച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ. രഞ്ജി ട്രോഫിയിൽ രാജസ്ഥാന് എതിരായ മത്സരത്തിലാണ് ഗോവയ്ക്കായി അർജുൻ സെഞ്ച്വറി നേടിയത്.

Advertisements

ഗോവ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു 23കാരന്റെ സെഞ്ച്വറി. 1988 ഡിസംബർ 11നായിരുന്നു ഗുജറാത്തിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് സച്ചിൻ ബോംബേയ്ക്കായി രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയത്. അന്ന് സച്ചിന്റെ പ്രായം വെറും പതിനഞ്ച് വയസും 232 ദിവസവുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ച്വുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സച്ചിനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

207 പന്തുകൾ നേരിട്ടാണ് അർജുൻ സെഞ്ച്വറി നേടിയത്. 120 റൺസ് എടുത്ത് അർജുൻ പുറത്തായി. ഇതിൽ പതിനാറ് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. ഇന്നത്തെ കളിയവസാനിക്കുമ്‌ബോൾ ഗോവ ആറ് വിക്കറ്റ് നഷ്ടത്തിൽ 422 റൺസ് നേടി.

Hot Topics

Related Articles