സന്തോഷ് ട്രോഫി സെമി; കേരളം കർണ്ണാടകയെ നേരിടും; ഫൈനലിൽ എതിരാളികളായി ബംഗാൾ എത്തിയേക്കും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്ബ്യൻഷിപ്പിൽ ഗുജറാത്തിനെ ഗോൾമഴയിൽ മുക്കി കർണാടക സെമി ഫൈനലിലേക്ക് യോഗ്യത നേടി. നിർണായക മത്സരത്തിൽ ഗുജറാത്തിനെ എതിരില്ലാത്ത നാല്
ഗോളുകൾക്കാണ് കർണാടക പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കർണാടകയ്ക്ക് സെമി ഫൈനൽ സാധ്യത തെളിഞ്ഞു വന്നത്. നാല് മത്സരങ്ങൾ വീതം കളിച്ച കർണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റാണ് ഉള്ളത്. ഹെഡ് ടു ഹെഡിൽ ഇരുവരും സമനിലയിൽ പിരിഞ്ഞതിനാൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കർണാടകയുടെ സെമി പ്രവേശം.

Advertisements

വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ കേരളമാണ് കർണാടകയുടെ എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ വിജയം മനസ്സിൽ ഉറപ്പിച്ചാണ് കർണാടക നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ ഇറങ്ങിയത്. ആദ്യ മിനിട്ടുകളിൽ തന്നെ അതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങി. 12 ാം മിനിട്ടിലാണ് കർണാടക ലീഡ് എടുക്കുന്നത്. ബോക്‌സിന് പുറത്തുനിന്ന് ബാക് ഹെഡറിലൂടെ നൽകിയ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച സുധീർ കൊട്ടികല പവർഫുൾ ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു. തുടർന്ന് 28 ാം മിനിട്ടിൽ കർണാടക ലീഡ് ഇരട്ടിപ്പിച്ചു. മദ്ധ്യനിരയിൽ നിന്ന് ഇടതു വിംഗിലേക്ക് ഉയർത്തി നൽകി പാസ് സ്വീകരിച്ച കമലേഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന് പുറത്തുനിന്ന് ഒരു ഉഗ്രൻ കേർവ് ഷോട്ടിലൂടെ കർണാടകയുടെ രണ്ടാം ഗോൾ നേടി.

തൊട്ടടുത്ത മിനിട്ടിൽ തന്നെ കർണാടക ലീഡ് വീണ്ടും ഉയർത്തി. വലതു വിംഗിൽ നിന്ന് മലയാളി താരം ബാവു നിഷാദ് നൽകിയ പാസിൽ ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന സുധീർ കൊട്ടികല മനോഹരമായ ടാപിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന കർണാടക 60 ാം മിനുട്ടിൽ തങ്ങളുടെ നാലാം ഗോൾ സ്വന്തമാക്കി. ഗുജറാത്ത് മദ്ധ്യനിര വരുത്തിയ പിഴവിൽ നിന്ന് അതിവേഗം ഗുജറാത്ത് ഗോൾമുഖത്തേക്ക് കുതിച്ച കമലേഷ് നൽകിയ പാസിൽ മഗേഷ് സെൽവയുടെ വകയായിരുന്നു ഗോൾ. 64 ാം മിനുട്ടിൽ വീണ്ടും കമലേഷ് ഗോളവസരം ഉണ്ടാക്കിയെങ്കിലും അവരുടെ മുന്നേറ്റനിരക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല

Hot Topics

Related Articles