‘കര്‍ഷകര്‍ക്കെതിരായ അക്രമങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ ഓര്‍മ വേണം’: ബിജെപിക്കെതിരെ നിലപാട് ആവര്‍ത്തിച്ച്‌ കര്‍ഷക സംഘടനകള്‍

ചണ്ഡിഗഡ്: പഞ്ചാബില്‍ വോട്ടെടുപ്പ് ദിനത്തിലും ബിജെപിക്ക് എതിരെ നിലപാട് ആവർത്തിച്ച്‌ കർഷക സംഘടനകള്‍. കർഷകർക്ക് എതിരെ നടത്തിയ അക്രമങ്ങള്‍ വോട്ട് ചെയ്യുമ്ബോള്‍ ഓർമയില്‍ ഉണ്ടായിരിക്കണം എന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. 10 വർഷമായി നാഗ്പൂരില്‍ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിച്ചത്. ആർഎസ്‌എസ് നിർദേശം അനുസരിച്ച്‌ വെറുപ്പിന്‍റെ രാഷ്ട്രീയത്തില്‍ ആണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിംഗ് പാന്തർ പറഞ്ഞു. കോർപ്പറ്റ് വല്‍ക്കരണത്തെ തോല്‍പ്പിക്കണം. കോർപ്പറേറ്റ് വല്‍ക്കരണത്തിലൂടെ കർഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കർഷകരെ ദില്ലിയിലേക്ക് പോകാൻ വിട്ടില്ല. യുവ കർഷകൻ ശുഭകരണ്‍ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും കർഷക സംഘടനകള്‍ ഓർമിപ്പിച്ചു.

Advertisements

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതിനിടെ എക്സിറ്റ് പോളുകള്‍ ബിജെപിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സിറ്റ് പോള്‍ ചർച്ചകളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ഏറെ ആലോചിച്ചെന്ന് എഐസിസി വ്യക്തമാക്കി. 90 സീറ്റ് എങ്കിലും കിട്ടും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 128 സീറ്റ് വരെ പ്രതീക്ഷിക്കുന്നു എന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തന്‍റെ താല്പര്യമെന്നും ഖാർഗെ വ്യക്തമാക്കി. വോട്ടെണ്ണല്‍ ദിനം ജാഗ്രത പുലർത്താനുള്ള നിർദ്ദേശം തയ്യാറാക്കുമെന്ന് ഇന്ത്യ സഖ്യം അറിയിച്ചു. ചെറിയ വ്യത്യാസമുള്ള മണ്ഡലങ്ങളില്‍ ജാഗ്രതയ്ക്ക് നിർദ്ദേശം തയ്യാറാക്കും. ബൂത്ത് തല വോട്ടിംഗ് കണക്ക് എല്ലായിടത്തും ശേഖരിക്കുന്നത് ആലോചിക്കും. സർക്കാരിനായി സഖ്യ രൂപീകരണമൊന്നും ഇന്നത്തെ യോഗ അജണ്ടയിലില്ലെന്നും നേതൃത്വം വ്യക്തമാക്കി.

Hot Topics

Related Articles