നായക സ്ഥാനത്തേയ്ക്ക് ശുഭ്മാനെ ഉയർത്താൻ ഇന്ത്യൻ മാനേജ്‌മെന്റ്; ടീമിൽ ഭിന്നതയ്ക്ക് വഴിതെളിയ്ക്കുമെന്ന് ആരോപണം

ന്യൂഡൽഹി: സിംബാബ് വെക്കെതിരായ ടി20 പരമ്ബരയിൽ ശുബ്മാൻ ഗില്ലിന് കീഴിലാണ് ഇന്ത്യ കളിച്ച് ജയിച്ചത്. എന്നാൽ ഇപ്പോൾ നായകസ്ഥാനത്തേക്ക് ശുബ്മാനെ എത്തിക്കുന്നത് ടീമിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ കാരണമായേക്കും. കാരണം ഹാർദിക് പാണ്ഡ്യയെപ്പോലെ അനുഭവസമ്ബന്നനായ ക്യാപ്റ്റനെ ഒതുക്കിയാണ് ഗില്ലിനെ വളർത്തുന്നത്. ക്യാപ്റ്റൻസി താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിന്റെ അനുഭവം വ്യക്തമാക്കുന്നത്.

Advertisements

റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരെല്ലാം നായകന്റെ സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിവുള്ള താരങ്ങളാണ്. എന്നിട്ടും ഇവരെ തഴഞ്ഞ് ശുബ്മാൻ ഗില്ലിനെ വളർത്താൻ കാരണം വ്യക്തി താൽപര്യങ്ങളാണെന്ന വിമർശനം ഇപ്പോൾ ശക്തമായി നിലനിൽക്കുന്നുണ്ട്. ശുബ്മാൻ ഗില്ലിനായി സച്ചിൻ ടെണ്ടുൽക്കറടക്കം ഇടപെട്ടെന്നാണ് വിമർശനം. ശുബ്മാനെ നായകനായി വളർത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല. എന്നാൽ നായകസ്ഥാനം അർഹിക്കുന്ന ഗില്ലിനെക്കാൾ മികച്ച താരങ്ങളുണ്ടെന്നതാണ് വസ്തുത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗില്ലിന് സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിക്കേണ്ടതായുണ്ട്. രണ്ട് വർഷത്തോളം കൂടിയെങ്കിലും കളിച്ച ശേഷം യുവതാരത്തെ നായകസ്ഥാനത്തിലേക്ക് വളർത്തുന്നതാണ് നല്ലത്. എന്നാൽ നിലവിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് കാട്ടുന്ന തിടുക്കം ശുബ്മാന്റെ കരിയർ തകർക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Hot Topics

Related Articles