സിദ്ധരാമയ്യക്ക് മുന്നില്‍ കീഴടങ്ങിയ ആറ് നക്‌സലുകളെ ജനുവരി 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നില്‍ കീഴടങ്ങിയ ആറ് നക്‌സലുകളെ വ്യാഴാഴ്ച ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മഡിവാളയിലെ ടെക്‌നിക്കല്‍ സെല്ലില്‍ ചിക്കമംഗളൂരു പൊലീസിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം വിക്ടോറിയ ആശുപത്രിയില്‍ പതിവ് വൈദ്യപരിശോധനക്ക് വിധേയരായി. കീഴടങ്ങിയ നക്‌സലുകളായ ചിക്കമംഗളൂരു സ്വദേശി ലത മുണ്ടഗാരു, ദക്ഷിണ കന്നഡയില്‍ നിന്നുള്ള സുന്ദരി കുട്‌ലൂർ, ചിക്കമംഗളൂരു സ്വദേശി വനജാക്ഷി ബലെഹോളൂർ, റായ്ച്ചൂരില്‍ നിന്നുള്ള മാരെപ്പ അരോളി, വയനാട് സ്വദേശി ജിഷ, തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള വസന്ത് എന്നിവരെ ബംഗളൂരു പരപ്പന അഗ്രഹാരയിലെ സെൻട്രല്‍ ജയിലില്‍ പാർപ്പിക്കും.

Advertisements

അതേസമയം, നക്സലുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങിയതിനെ ചൊല്ലി ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്പോരുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസ് നക്സല്‍ അനുഭാവികളുടെ നിയന്ത്രണത്തിലാണെന്ന് ബിജെപി ആരോപിച്ചു. മാവോവാദികളുടെ കീഴടങ്ങലിന് മധ്യസ്ഥത വഹിച്ചത് ശാന്തിഗാഗി നാഗരിക വേദികെ ആയിരുന്നു. കീഴടങ്ങലിനെയും പുനരധിവാസ പാക്കേജിനെയും പരിഹസിച്ച ബിജെപി എംഎല്‍എ, സുനില്‍ കുമാർ ഇത് ഫോറസ്റ്റ് നക്സലുകളെ അർബൻ നക്സലുകളാക്കി മാറ്റുന്ന പാക്കേജാണെന്ന് പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കീഴടങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണ് നക്‌സലുകള്‍ പ്രതികരിച്ചത്. നക്സല്‍ നേതാവ് വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിലും ആറ് നക്സലുകളുടെ കീഴടങ്ങലിലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സംശയം പ്രകടിപ്പിച്ചു.
അക്രമത്തിൻ്റെ പാത ഉപേക്ഷിച്ച്‌ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേരാൻ ആഗ്രഹിക്കുന്ന നക്‌സല്‍ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി നേരത്തെ വാർത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Hot Topics

Related Articles