ക്യാപ്റ്റനൊപ്പം വിജയത്തേര് തെളിച്ച് സഞ്ജു; ബംഗ്ലാദേശിനെതിരായ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

ഗ്വാളിയോർ: ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ തിളങ്ങിയ മത്സരത്തിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും വിജയം. ബംഗ്ലാദേശ് എല്ലാവരും പുറത്തായി ഉയർത്തിയ 127 എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ 49 പന്ത് ബാക്കി നിൽക്കെ മറികടന്നു.
സ്‌കോർ
ബംഗ്ലാദേശ് – 127
ഇന്ത്യ – 132/ 3

Advertisements

ടോസ് നഷ്ടമായ ബംഗ്ലാദേശ് ബാറ്റിംങിന് ഇറങ്ങുകയായിരുന്നു. ആദ്യം മുതൽ തന്നെ ഇന്ത്യൻ ബൗളിംങ് ആക്രമണത്തിനു മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അഞ്ച് റണ്ണിൽ ലിറ്റിൻ ദാസിനെയും (4), 14 ൽ സഹ ഓപ്പണർ പർവേസിനെയും (8) അർഷദീപ് മടക്കി. 40 ൽ ഹൃദ്രോയി (12) വരുൺ ചക്രവർത്തിയുടെ മുന്നിൽ മുട്ട് കുത്തി. മൂന്ന് റൺ കൂടി കൂട്ടിച്ചേർത്ത മുഹമ്മദുള്ളയെ (1) മായങ്ക് യാദവ് വീഴ്ത്തി. പിന്നാലെ ബംഗ്ലാദേശ് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. 57 ൽ ജക്കീർ അലി (8), 75 ൽ നജ്മൽ ഹൊസൈൻ ഷാന്റോ (27) , 93 ൽ റിഷാദ് ഹൊസൈൻ (11), 116 ൽ ടസ്‌കിൻ അഹമ്മദ് (12), 117 ൽ ഷൗഫുൾ ഇസ്ലാം (0) 127 ൽ മുഷ്ഫിക്കർ റഹീം (1) എന്നിവരാണ് വീണത്. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപും, വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വാഷിംങ്ടൺ സുന്ദറും, പാണ്ഡ്യയും, മായങ്ക് യാദവും ഓരോ വിക്കറ്റ് വീതം പിഴുതു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവും (29), അഭിഷേക് ശർമ്മയും (16) മികച്ച തുടക്കമാണ് നൽകിയത്. ദൗർഭാഗ്യകരമായി അഭിഷേക് റണ്ണൗട്ടായതിനു പിന്നാലെ എത്തിയ സൂര്യ (29) സഞ്ജുവിനൊപ്പം ചേർന്ന് സ്‌കോർ ബോർഡ് വേഗം വയ്പ്പിച്ചു. സഞ്ജുവും സൂര്യയും വീണതിന് പിന്നാലെ ക്രീസിൽ എത്തിയ പാണ്ഡ്യയും (39), നിതീഷ് കുമാർ റെഡ്ഡിയും (16) ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

Hot Topics

Related Articles