താൻ ടീമിൻ്റെ പ്ളാനിൽ ഉണ്ടായിരുന്നില്ല : കളിച്ചത് കോഹ്ലിയ്ക്ക് പരിക്കേറ്റത് മൂലം : അയ്യരുടെ വെളിപ്പെടുത്തലിൽ വിവാദം : രോഹിത്തിനും ഗംഭീറിനും വിമർശനം

നാഗ്പൂർ : ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വിജയിച്ചു തുടങ്ങിയ ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മൂന്നാം നമ്ബറില്‍ കോലിക്ക് പകരം ഇറങ്ങിയ ശ്രേയസ് അയ്യർ അതിവേഗ അർദ്ധസെഞ്ച്വറിയോടെ ഇന്ത്യയെ തകർച്ചയില്‍ നിന്നും കരകയറ്റി. എന്നാല്‍ മത്സരശേഷം യഥാർത്ഥത്തില്‍ തനിക്ക് ടീമില്‍ ഇടം ലഭിക്കുമായിരുന്നില്ല എന്ന ശ്രേയസിന്റെ വെളിപ്പെടുത്തലാണ് ചർച്ചയായി മാറിയത്.

Advertisements

പ്രാരംഭ പ്ലാനില്‍ പ്ലേയിങ് ഇലവനില്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ കോലിയുടെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ മധ്യനിരയില്‍ ഇടം ലഭിച്ചെന്നും അയ്യർ ഒരു ചാനല്‍ സംഭാഷണത്തില്‍ പറഞ്ഞു. ഇതാണ് ചർച്ചകള്‍ക്ക് വഴിവച്ചത്. ഇതിനുപിന്നാലെ ക്യാപ്റ്റൻ രോഹിത്തിന്റെയും പരിശീലകൻ ഗംഭീറിന്റെയും തീരുമാനങ്ങളെ വിമർശിച്ച്‌ മുൻതാരങ്ങളും രംഗത്തെത്തി. രോഹിത്തും ഗംഭീറും അയ്യരെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെട്ടുത്തല്‍ തനിക്ക് അംഗീകരിക്കാനാവുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കോലി ഫിറ്റ്‌ ആണെങ്കില്‍ അയ്യർ കളിക്കുമായിരുന്നില്ലെന്ന വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. 2023 ലോകകപ്പില്‍ നാലാം വിക്കറ്റിലിറങ്ങി 500+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. നിങ്ങള്‍ക്ക് അദ്ദേഹത്തെ എങ്ങനെ ബെഞ്ചില്‍ ഇരുത്താൻ കഴിയും?? അദ്ദേഹം കളിക്കാൻ പോകുന്നില്ലെങ്കില്‍, കോലി എവിടെയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്?” ആകാശ് ചോപ്ര എക്‌സില്‍ കുറിച്ചു. മുൻ താരം പാർത്ഥിവ് പട്ടേലും വിമർശനമുന്നയിച്ചു. കോലി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്നാല്‍ രണ്ടാം ഏകദിനത്തില്‍ ടീം മാനേജ്‌മെന്റിന് വലിയ തലവേദന നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.