പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ്; രാവന്തിയോളം പണിയെടുത്താലും തുടരുന്ന കുറ്റപ്പെടുത്തലുകള്‍; അടൂരില്‍ 18 തികഞ്ഞെന്ന കാരണം പറഞ്ഞ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഇറക്കിവിട്ട അഖിലിന്റെ ജീവിതം പ്രതിസന്ധിയില്‍

പത്തനംതിട്ട: അടൂരില്‍ പതിനെട്ട് വയസ് തികഞ്ഞെന്ന കാരണം പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടെന്ന് പരാതി. ഏനാത്ത് സ്വദേശി അഖിലിനെയാണ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. വീട്ടില്‍ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പക്ഷെ കേസെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ചെറുപ്പത്തില്‍ അമ്മ ഉപേക്ഷിച്ച് പോയപ്പോള്‍ തുടങ്ങിയതാണ് അഖിലിന്റെ ദുരിത ജീവിതം. സ്വന്തം വീട്ടില്‍ നിന്ന് ഈ 18 കാരന് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങള്‍ മാത്രമാണ്. വീട്ടിലുണ്ടായിരുന്ന സമയത്ത് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചിട്ടുണ്ടെന്നും ആഹാരം പോലും കൊടുക്കാറില്ലായിരുന്നെന്നും അഖില്‍ പറയുന്നു. അധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും പഠന ചെലവുകള്‍ നടന്നിരുന്നത്.

Advertisements

അമ്മയും അച്ഛനും ബന്ധം പിരിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റു. കിട്ടിയ പണത്തിന്റെ ഒരു വിഹിതം അഖിലിന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു. ഈ പണവും ഇപ്പോള്‍ കൊടുക്കില്ലെന്ന നിലപാടിലാണ് അച്ഛനും രണ്ടാനമ്മയുമെന്നാണ് അഖിലിന്റെ പരാതി. ഇപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുകയാണ് അഖില്‍. മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാര്‍ക്കൊപ്പമാണ് അഖില്‍ താമസിക്കുന്നത്. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഖില്‍ അടൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പഠിക്കാന്‍ മിടുക്കനാണെങ്കിലും ഹയര്‍സെക്കന്ററിക്ക് ശേഷം എങ്ങനെ തുടര്‍ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണ് അഖില്‍.

Hot Topics

Related Articles