അൻവറിന്റേത് ഗുരുതര ആരോപണം; മന്ത്രിസഭ അംഗങ്ങളുടെ ഫോണ്‍ ചോർത്തല്‍ രാജ്യദ്രോഹത്തിനു സമാനമാണ്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂര്‍: കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. ആരോപണം തെറ്റെങ്കില്‍ അൻവറിനെതിരെ എന്തുകൊണ്ട് നടപടി നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോണ്‍ ചോർത്തല്‍ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്.

Advertisements

പിണറായിയുടെയും ഗോവിന്ദന്‍റേയും നാവിറങ്ങിപ്പോയോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ രാജി വയ്ക്കണം. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയത് ആണ് അന്വേഷിക്കേണ്ടത്. എംഎല്‍എ പറഞ്ഞത് തെറ്റെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles