തിരുവനന്തപുരം: തച്ചോട്ടുകാവിന് സമീപം പെരുകാവിലെ വീട്ടില്‍ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ വായില്‍ ചങ്ങല കുരുങ്ങി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശ നിലയിലായിരുന്ന നായയെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ പെരുകാവ് സ്വദേശി ഗോപന്‍റെ വളർത്തു നായയെയാണ് സന്നദ്ധ പ്രവർത്തകർ വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ചെങ്കല്‍ച്ചൂള യൂണിറ്റില്‍ നിന്നും ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തിയത്.
വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനായി ഒരാളെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ ഇയാള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് കഴുത്തിലും വായിലുമായി ചങ്ങല കുരുങ്ങി വീർപ്പുമുട്ടിയ നിലയിലായ നായയെ കണ്ടത്. പിന്നാലെ പ്രദേശത്തെ സിവില്‍ ഡിഫൻസ് വളണ്ടിയറിനെ ഇയാള്‍ വിളിച്ച് പറഞ്ഞതോടെയാണ് ചെങ്കല്‍ച്ചൂളയില്‍ നിന്നും അഞ്ചംഗ സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിനിറ്റുകള്‍ക്കുള്ളില്‍ മെറ്റല്‍ മുറിക്കുന്ന ഉപകരണം ഉപയോഗിച്ച് നായയുടെ വായിലും കഴുത്തിലും നിന്ന് ചങ്ങല മുറിച്ച് മാറ്റി. ശൗര്യം കൂടിയ ഇനമാണെന്ന് സമീപവാസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കൂടിന് പുറത്ത് നിന്നുകൊണ്ടാണ് ഉദ്യോഗസ്ഥർ ചങ്ങല മുറിച്ച് മാറ്റിയത്. മണിക്കൂറുകളോളം ചങ്ങല ദേഹത്ത് ഉരഞ്ഞതിനാല്‍ നായയ്ക്ക് ചെറിയ പരുക്കുകളുണ്ട്.