പെര്‍മനന്റ് സിനഡ് ഉടന്‍; ജനാഭിമുഖ കുര്‍ബാന തുടരാന്‍ അങ്കമാലി അതിരൂപതയ്ക്ക് മാര്‍പ്പാപ്പയുടെ അനുമതി; നാളെ മുതല്‍ കുര്‍ബാന നടക്കുക പരിഷ്‌കരിച്ച പുസ്തക പ്രകാരം

കൊച്ചി: എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചു. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇളവ് അനുവദിച്ചത്. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായ മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ മോണ്‍. ഫാ. ആന്റണി നരികുളവും ഭാഗമായിരുന്നു. പരിഷ്‌കരിച്ച സിറോ മലബാര്‍ സഭ ‘ഏകീകരിച്ച കുര്‍ബാനയര്‍പ്പണം’ ഞായറാഴ്ച മുതല്‍ നിലവില്‍ വരാനിരിക്കെയായിരുന്നു നീക്കം.

Advertisements

രൂപതാധ്യക്ഷന്‍മാരുടെ പ്രത്യേക അധികാരം വത്തിക്കാന്‍ പിന്‍വലിച്ചിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാര്‍ കരിയില്‍ അറിയിച്ചു. അതേസമയം പുതിയ കുര്‍ബാന ടെക്സ്റ്റ് അംഗീകരിക്കാനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ തീരുമാനം. ഇതോടെ പരിഷ്‌കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതല്‍ കുര്‍ബാന നടക്കുക.എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭമുഖ കുര്‍ബാന തുടരുന്നതോടെ മറ്റു രൂപതകളും ആവശ്യവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതകളിലെ വൈദികരും ആവശ്യമുന്നയിച്ച് ഇന്ന് ബിഷപുമാരെ സന്ദര്‍ശിക്കും. എറണാകുളം അങ്കമാലി അതിരൂപത അടക്കം ആറോളം രൂപതകളില്‍ നിന്നായിരുന്നു കുര്‍ബാന ഏകീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്.

Hot Topics

Related Articles