യുപിയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; പേടിച്ചോടിയ 6 വയസ്സുകാരി ശ്മശാനത്തിൽ ഒളിച്ചു

ഗാസിയാബാദ്• ഒൻപതു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ഗാസിയബാദിലെ മോഡിനഗറിലാണ് സംഭവം ഉണ്ടായത് . കുട്ടിയുടെ അയൽക്കാരനും കുടുംബവുമായി നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്ന കപില്‍കുമാർ (25) എന്നായാൾ ആണ് അറസ്റ്റിലായത്.

Advertisements

വ്യാഴാഴ്ച വൈകിട്ട് പെൺകുട്ടിയെയും ബന്ധുവായ ആറു വയസ്സുകാരിയെയും വീടിനു സമീപത്തുനിന്ന് കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും കപിലിന്റെ സൈക്കിളിൽ പോകുന്നതു കണ്ടെന്നു ചിലർ വീട്ടുകാരെ അറിയിച്ചു. അതിനു ശേഷം പരിസരവാസികളുമായി വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും രണ്ടു പെൺകുട്ടികളെയും കണ്ടെത്താനായില്ല. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഡിനഗര്‍, മുരാദ്‌നഗര്‍, മസൂരി എന്നിവിടങ്ങളില്‍നിന്നായി അൻപതോളം പൊലീസുകാരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തുകയും നാട്ടുകാരും ഒപ്പം കൂടി നടത്തിയ തിരച്ചിലിനിടയിൽ വീടിന്റെ സമീപത്തെ ശ്മശാനത്തില്‍നിന്നു ആറുവയസ്സുകാരി പൊലീസുകാരുടെ അടുത്തേക്ക് ഓടിവന്നു. ഒച്ചവച്ചപ്പോൾ ചേച്ചിയെ അങ്കിൾ (കപിൽ) അടിച്ചെന്നും പേടിച്ചോടിയ താൻ ഇവിടെ ഒളിച്ചിരുന്നെന്നുമാണ് കുട്ടി പറഞ്ഞത്. കുട്ടി പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലിൽ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്മശാനത്തിന്റെ 500 മീറ്റർ മാറി പ്രതിയുടെ സൈക്കിളും ചെരിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു.

കരിമ്പിന്‍ തോട്ടത്തിലെ കുഴല്‍ക്കിണറിന് സമീപം ഇലകള്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം ഉള്ളത് . മാരകമായി മുറിവേറ്റ പാടുകളുമുണ്ട്. കൊലയ്ക്ക് മുൻപു പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കപിൽ തന്റെ സഹോദരനെപ്പോലെയായിരുന്നെന്നും തലമുറകളായി അവരുടെ കുടുംബവും തങ്ങളുടെ കുടുംബവും സുഹൃത്തുക്കളായിരുന്നുവെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. ചാച്ചാ എന്നാണ് മകള്‍ അവനെ വിളിച്ചിരുന്നത്. അവന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പിതാവ് സംഭവത്തിൽ പ്രതികരിച്ചു.

Hot Topics

Related Articles