വൈക്കത്ത് പക്ഷിപ്പനി ബാധിത പ്രദേശത്ത് നടന്ന ആക്രമണം ; പ്രതികളിൽ രണ്ട് പേർ പോലീസ് പിടിയിലായി

വൈക്കം: വെച്ചൂർ മുച്ചൂർക്കാവ് കട്ടമടയിൽ പക്ഷി പനി ബാധിത പ്രദേശത്ത് താറാവുകളെ കൊന്ന് സംസ്കരിക്കുന്നിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ വൈക്കം ഫയർ സ്റ്റേഷനിലെ ഫയർമാൻ അരുൺ രാജിന് പരിക്കേൽക്കുകയും ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു.

Advertisements

വെച്ചൂർ സ്വദേശികളായ അഖിൽ പ്രസാദ് (26) വിപിൻ (28) എന്നിവരെ അറസ്റ്റു ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇവരെ എസ് ഐ മാരായ അജ്മൽ ഹുസൈൻ, കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷി പുരത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെച്ചൂർ അച്ചിനകം സ്വദേശിയായ അനന്തു ഷാജിയും അഖിൽ പ്രസാദുമായി അടി പിടിയുണ്ടായതിനെ തുടർന്ന് പോലിസ് കേസെടുത്തിരുന്നു. ഇവർ തമ്മിലുള്ള വിരോധം തുടരുന്നതിനിടയിൽ അനന്തുഷാജി കട്ടമടയിൽ താറാവുകളെ കൊന്നു സംസ്കരിക്കുന്നിടത്ത് തൊഴിലാളികൾക്കൊപ്പമുണ്ടെന്നറിഞ്ഞ് അഖിൽ പ്രസാദ് സുഹൃത്തുക്കളുമായെത്തി. ഇരു വിഭാഗവും തമ്മിൽ നടന്ന വാക്കേറ്റം പിന്നീട് കല്ലേറിൽ കലാശിക്കുകയായിരുന്നു. കല്ലേറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഫയർമാന്റെ കാലിൽ പരിക്കേറ്റു  ഫയർഫോഴ്സ് വാഹനത്തിന്റെ ചില്ലുടഞ്ഞു. ഫയർഫോഴ്സിന്റെ പരാതിയെ തുടർന്നാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Hot Topics

Related Articles