ആറ് മാസം മുന്‍പ് അനുപമ പരാതി പറഞ്ഞപ്പോള്‍ വീണാ ജോര്‍ജും ശിശുക്ഷേമ സമിതിയും എവിടെയായിരുന്നു? പാര്‍ട്ടി നേതാവിന്റെ മകള്‍ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്നു, കോട്ടയത്തും സമാനസംഭവം; പാര്‍ട്ടി നിയമം കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാര്‍ട്ടി നേതാവിന്റെ മകള്‍ തന്റെ കുഞ്ഞെവിടെ എന്ന് ചോദിച്ച് സമരം നടത്തേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ഫലമാണ് അനുപമയ്ക്ക് ഇപ്പോഴുണ്ടായ അവസ്ഥയെന്നും ആറ് മാസങ്ങള്‍ക്ക് മുന്‍പ് പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു? വി.ഡി സതീശന്‍ ചോദിച്ചു.

Advertisements

കേസില്‍ അനുപമയ്ക്കൊപ്പമാണ്. ദത്തെടുക്കല്‍ നിയമമെല്ലാം കുഞ്ഞിന്റെ കാര്യത്തില്‍ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കോട്ടയത്തും സമാനമായ സംഭവമുണ്ടായി. പെണ്‍കുട്ടിയെ എസ്എഫ്ഐക്കാര്‍ അധിക്ഷേപിച്ചു, പിന്നെ അവര്‍ക്കെതിരെ കളളക്കേസും ചുമത്തി. സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ ഈ സര്‍ക്കാരും പാര്‍ട്ടിയും കൈകാര്യംചെയ്യുന്നത് എങ്ങനെയെന്നതിന്റെ വലിയ ഉദാഹരണമാണ് അനുപമയുടെ സമരം.

Hot Topics

Related Articles