വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; കട്ടിലില്‍ നിന്ന് വീണ് തലയിടിച്ചതാണ്; അഫാന് അനുകൂലമായി മൊഴി നല്‍കി ഉമ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന് അനുകൂലമായി മൊഴി നല്‍കി ഉമ്മ ഷെമി. കട്ടിലില്‍ നിന്ന് വീണ് തലയിടിച്ചതാണെന്നാണ് ഷെമിയുടെ മൊഴി. മകൻ ഉപദ്രവിച്ചതിന്റെ സൂചനകളൊന്നും ഷെമി നല്‍കിയില്ല. മകന്റെ പേരുപോലും പരാമർശിച്ചില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെമി ബന്ധുക്കളോടും ഇതേ മൊഴിയായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഒടുവില്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും പ്രസ്താവന ആവർത്തിക്കുകയാണ് ഷെമി ചെയ്തത്.

Advertisements

ഇളയമകനെ കാണണമെന്ന് ഷെമി ആവർത്തിച്ച്‌ ആവശ്യപ്പെടുകയും അഫാൻ എവിടെയെന്ന് തിരക്കുകയും ചെയ്തിരുന്നു. ഇളയ മകനെയും ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും ഭാര്യയേയും പെണ്‍സുഹൃത്തിനെയും മകൻ തലയ്‌ക്കടിച്ച്‌ കൊന്നുവെന്ന കാര്യം ഉമ്മ ഷെമിയെ ഇപ്പോഴും അറിയിച്ചിട്ടില്ല. ഗള്‍ഫില്‍ കടബാധ്യതയെ തുടർന്ന് യാത്രാവിലക്ക് കാരണം പെട്ടുപോയ ഭർത്താവ് റഹീം കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശേഷം കൊല്ലപ്പെട്ട മകന്റെയും ബന്ധുക്കളുടെയും ഖബറിടം സന്ദർശിക്കുകയും ചെയ്തു. നാട്ടില്‍ കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് റഹീം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.