വയനാട് ദുരന്തം; തെരച്ചില്‍ ഇന്നും തുടരും; കണ്ടെത്താനുള്ളത് നിരവധി പേരെ

വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ തെരച്ചില്‍ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 535 പേരാണ് കഴിയുന്നത്. ദുരന്തമുണ്ടായ മേഖലകളില്‍ തെരച്ചില്‍ 23-ാം ദിവസവും തുടരും.

Advertisements

ദുരന്തബാധിത മേഖലകളില്‍ ചൊവാഴ്ച നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. പുഞ്ചിരിമട്ടം മുതല്‍ സൂചിപ്പാറയുടെ താഴ്ന്ന പ്രദേശങ്ങള്‍വരെ ആറുമേഖലകളിലായിട്ടാണ്‌ തെരച്ചില്‍. ഒരാഴ്ചയായി മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതുവരെ 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ലഭിച്ചത്‌. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം യുദ്ധകാല അടിസ്ഥാനത്തില്‍ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. 75 സർക്കാർ ക്വാർട്ടേസുകള്‍ സജ്ജമാക്കി കഴിഞ്ഞു. 177 വീടുകള്‍ വാടകക്ക് നല്‍കാൻ ഉടമസ്ഥർ തയ്യാറായി 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കി. ദുരന്ത മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണം പൂർത്തിയായി വരുന്നു.

Hot Topics

Related Articles