കാടതിർത്തികൾ ചോരക്കളമാകുന്നു; ഒന്നര വർഷത്തിനിടയിൽ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത് 11 പേർ

കൽപ്പറ്റ: ഒന്നരവർഷത്തിനിടെ 11 പേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടമല അജീഷിന്റെ മരണം ഒഴികെ മറ്റെല്ലാം വനത്തിലോ, കാടതിർത്തിയിലോ ആണ് സംഭവിച്ചിട്ടുള്ളത്. രണ്ടു താത്കാലിക വനം വാച്ചർമാർ ജോലിക്കിടെയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാടും നാടും ഇഴകിചേർന്ന വയനാട്ടില്‍ കാട്ടാന ആക്രമണങ്ങള്‍ എപ്പോഴും സംഭവിക്കാവുന്ന കാര്യമായി മാറുന്നുണ്ട്. പ്രത്യേകിച്ചു കാട് അതിർത്തി മേഖലകളില്‍. ഒന്നര വർഷത്തിനിടെ 11 പേരുടെ ജീവൻ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞു. അതായത് ഒന്നര മാസത്തിനിടെ ഒന്നേന്ന തോതിലാണ് ഈ മരണങ്ങള്‍.

Advertisements

2023 ഓഗസ്റ്റ് 13 തോല്‍പ്പെട്ടി ബേഗൂരിലെ ചെറിയ സോമൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു. വനത്തില്‍ ആടിനെ മേയ്ക്കുന്നതിനിടയില്‍ ആയിരുന്നു കാട്ടാന ആക്രമണം. ഇതേവർഷം സെപ്റ്റംബർ 12ന്, വെള്ളമുണ്ട പൊളിഞ്ഞാല്‍ സിറപ്പുല്ല് മലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വനം വകുപ്പിലെതാല്‍ക്കാലിക വാച്ചർ തങ്കച്ചൻ ആണ് മരിച്ചത്. വനംവകുപ്പിന്റെ ട്രക്കിങ്ങിനിടയായിരുന്നു കാട്ടാന ആക്രമണം. ഒക്ടോബർ 14 പുല്‍പ്പള്ളി ആനപ്പാറ സ്വദേശി കുള്ളൻ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. സെപ്തംബർ 30നായിരുന്നു ആക്രമണം. നംവബർ 4ന് മേപ്പാടി ചോലമല സ്വദേശി കുഞ്ഞവറാൻ, രാവിലെ പണിക്ക് പോകുമ്പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ ചികിത്സയിലിരിക്കെ മരിച്ചു. ജൂലൈ 23നായിരുന്നു കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. 2024 ല്‍ മൂന്നാഴ്ചയ്ക്കിടെ മൂന്നുപേർ കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 31 തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണൻ. കാപ്പിക്ക് കാവല്‍ ഇരിക്കുമ്പോള്‍ കാട്ടാന ആക്രമണത്തിന് ഇരയായി. ഫെബ്രുവരി 10ന് പടമല സ്വദേശി അജീഷിനെ ബേലൂർ മഖ്ന ചവിട്ടിക്കൊന്നു. ഫെബ്രുവരി 17 ന് താല്‍ക്കാലിക വാച്ചർ പാക്കം സ്വദേശി പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജോലിക്കിടെയായിരുന്നു കാട്ടാന ആക്രമണം. തൊട്ടടുത്ത മാസം മാർച്ച്‌ 28ന്വ യനാട് – മലപ്പുറം അതിർത്തിയായ പരപ്പൻപാരയില്‍ കാട്ടാന ആക്രമണത്തില്‍ മിനി കൊല്ലപ്പെട്ടു. 2025 കാട്ടാന ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് കുറവുണ്ടായില്ല. ജനുവരി 8 കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയയില്‍ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പട്ടികയിലെ ഒടുവിലെ പേരാണ് നൂല്‍പ്പുഴയിലെ മാനുവിന്റേത്.

വന ഗ്രാമങ്ങളില്‍ താമസിക്കുന്നവർ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി കാട്ടാനകള്‍ക്ക് മുമ്പില്‍ പെടുന്നതും ആക്രമണത്തിന് ഇരയാകുന്നതും പതിവാണ്. വയനാട്ടില്‍ പലയിടത്തും സ്വയം സന്നദ്ധ പുനരധിവാസം നടപ്പിലാക്കുന്നുണ്ടെങ്കിലും പണം നല്‍കുന്നത് വൈകുന്നതിനാല്‍ കൂടുതല്‍ പേർ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.