ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് യുവാവിനെ പൊലീസ് ക്രൂരമായി തല്ലി; ചുരുളി സിനിമ തോറ്റ് പോകുന്ന അസഭ്യവര്‍ഷം വര്‍ഷം നടത്തി; പൊലീസിനെതിരെ വാര്‍ത്താസമ്മേളനവുമായി മുഹമ്മദ് ഫിറോസ്

കോട്ടയം: ജയ് ശ്രീ റാം വിളിക്കാന്‍ പറഞ്ഞ് പൊലീസ് ക്രൂരമായി അധിക്ഷേപിച്ചുവെന്നും കുടുംബത്തെ അധിക്ഷേപിച്ച് അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച് യുവാവ് രംഗത്ത്. കോട്ടയം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു മുഹമ്മദ് ഫിറോസ് എന്ന യുവാവ്. തന്നെ മര്‍ദ്ദിക്കുന്നതിനൊപ്പം തന്റെ ഉമ്മായെയും അധിക്ഷേപിച്ചു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല, ഒരു പ്രകടനത്തിനും പോയിട്ടില്ല.

Advertisements

ചുരുളി സിനിമ തോറ്റ് പോകുന്ന തെറിയാണ് വിളിച്ചത്. വന്ദേമാതാരവും വിളിപ്പിച്ചു- മുഹമ്മദ് ഫിറോസ് പറയുന്നു. തന്നെ ആക്രമിച്ചതും ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞതും എങ്ങനെ തെളിയിക്കുമെന്ന ആശങ്കയും ഇയാള്‍ പങ്ക് വച്ചു. അക്രമത്തിനെതിരെ പൊലീസില്‍ തന്നെ പരാതി നല്‍കിയതായും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സമാധാന യോഗത്തില്‍ കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെക്കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചിരുന്നു. യോഗശേഷം ഇത് സംബന്ധിച്ച പരാതിയും നല്‍കിയിരുന്നു.

Hot Topics

Related Articles