ഒറ്റ കുത്തിന് തെളിഞ്ഞത് ഇഷ്ടം പോലെ കേസുകൾ : തൊടുപുഴയിൽ ഹോട്ടൽ തൊഴിലാളിയെ കുത്തിയ പ്രതി എയർഗണ്ണുമായി പിടിയിൽ 

തൊടുപുഴ: ഹോട്ടലുടമയുമായി തര്‍ക്കമുണ്ടാക്കിയ യുവാവിനെ പിന്തിരിപ്പിക്കുന്നതിനിടെ തൊഴിലാളിക്ക് കുത്തേറ്റു.  തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ടെന്‍മിനലിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ വയനാട് പുല്‍പ്പള്ളി സ്വദേശി സുരേഷ് ചന്ദ്രനാണ് (41)നാണ് കത്തിക്കുത്തില്‍ പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ അമ്ബതാം മൈല്‍ സ്വദേശി മംഗലശ്ശേരില്‍ അനീഷ് തങ്കച്ചന്‍ (27) ആണ് പൊലീസിന്റെ പിടിയിലായത്. മാരകായുധങ്ങളുള്‍പ്പടെ ഇയാളില്‍നിന്ന് പൊലീസ് കണ്ടെത്തി.

Advertisements

അക്രമം നടത്തിയ അനീഷ് 10 ദിവസം മുമ്ബ് വണ്ടിപ്പെരിയാറ്റില്‍ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച കേസിലെയും പ്രതിയാണ്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. മൂന്ന് ദിവസം മുമ്ബാണ് അനീഷ് ജോലി തേടി തൊടുപുഴയിലെ ഹോട്ടലിലെത്തിയത്. പൊറോട്ടയടിക്കാന്‍ അറിയാമെന്ന് പറഞ്ഞ യുവാവിന് ഹോട്ടല്‍ ഉടമ ജോലി നല്‍കി. ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുറി നല്‍കുകയും ചെയ്തു. ശനിയാഴ്ച ജോലിക്കെത്തിയ യുവാവ് ഞായറാഴ്ച രാവിലെ എത്തിയില്ല. ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. ഇതോടെ ഹോട്ടല്‍ ഉടമ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി മുറിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് ഹോട്ടലിലെത്തി ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹളമായതോടെ ഹോട്ടലിലെ ജീവനക്കാരനായ സുരേഷ് യുവാവിനെ പിടിച്ചുമാറ്റി ഹോട്ടലിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കഠാരയെടുത്ത് അനീഷ് സുരേഷിന്റെ വലതു കൈയില്‍ കുത്തി. കൈത്തണ്ടയിലെ ഞരമ്ബ് മുറിഞ്ഞ് രക്തമൊഴുകിയ സുരേഷിനെ ഹോട്ടലുടമയും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരും ഹോട്ടര്‍ ജീവനക്കാരും പിടികൂടി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ബാഗില്‍ നിന്ന് ഒരു കഠാര, എയര്‍ ഗണ്‍, സൈലന്‍സര്‍, രണ്ട് കുരുമുളക് സ്‌പ്രേ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ പെട്രോളൊഴിച്ച്‌ തീവെച്ച കേസിലും പ്രതിയാണെന്ന് സമ്മതിച്ചത്. ഓട്ടോറിക്ഷക്ക് തീയിട്ട സംഭവത്തിന് ശേഷമാണ് യുവാവ് ജോലി തേടി തൊടുപുഴയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles