എലത്തൂർ തീ വയ്പ്പ് കേസ് : പ്രതി ഷാരുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു 

ഷൊർ‍ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. നാല് സാക്ഷികളാണ് പ്രതിയെ തിരിച്ചറിഞ്ഞത്.കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരടക്കം നാല് പേരെയാണ് തിരിച്ചറിയല്‍ പരേഡിന് കൊണ്ടുവന്നത്. ഷൊര്‍ര്‍ പമ്ബിലെ മാനേജരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

Advertisements

പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലെ പമ്ബില്‍ ഇന്നലെ ഷാരൂഖ് സെയ്ഫിയെ എത്തിച്ച്‌ തെളിവെടുത്തിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നേ കാലോടെ കോഴിക്കോട് നിന്നും പുറപ്പെട്ട് വൈകീട്ട് മൂന്നരയോടെയാണ് പ്രതിയെ ഷൊര്‍ണൂരിലെത്തിച്ചത്. അതീവ സുരക്ഷയിലായിരുന്നു യാത്ര. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കി.മീ അകലെയുള്ള പെട്രോള്‍ പമ്ബിലേക്ക് തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതെന്നാണ് ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയത്. പമ്ബിലെ മാനേജറുടെ ക്യാബിനിലെത്തിച്ച്‌ അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡുള്‍പ്പെടെ നടത്തുകയും ചെയ്തു.

നാല് മണിവരെയായിരുന്നു പെട്രോള്‍ പമ്ബിലെ തെളിവെടുപ്പ്. തുടര്‍ന്ന് പമ്ബില്‍ നിന്നും പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയില്‍വേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു. പ്രതിയെ റെയില്‍വേ സ്റ്റേഷന്റെ കവാടത്തില്‍ എത്തിച്ച ശേഷം മറ്റൊരിടത്തേക്ക് കൊണ്ടുപോയി. റെയില്‍വേ സ്റ്റേഷനിലേക്കെത്തിക്കുന്ന സമയം ചില നാടകീയ നീക്കങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ആദ്യം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കെത്തിയ പൊലീസ്, പിന്നീട് തിരികെ പോയി. തുടര്‍ന്ന് ഒന്ന് കറങ്ങിയശേഷം വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. ഷൊര്‍ണൂരില്‍ മണിക്കൂറോളം ഉണ്ടായിരുന്ന ഇയാള്‍ എവിടെയൊക്കെയാണ്, ആരുടെയൊക്കെ കൂടെയാണ് ചെലവഴിച്ചതെന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.

സംഭവം നടന്ന ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഷാരൂഖ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പിന്നീട് വൈകീട്ട് പെട്രോള്‍ പമ്ബിലെത്തി ഇന്ധനം വാങ്ങി. ഈ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷോര്‍ണൂരില്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനിടയ്ക്ക് ഇയാള്‍ ആരെയെങ്കിലും കണ്ടോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

തുടര്‍ന്നാണ് ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറിയതും വഴിമധ്യേ യാത്രികര്‍ക്ക് മേല്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയും ചെയ്തത്. കേസിലെ ഏറ്റവും നിര്‍ണായക തെളിവെടുപ്പാണ് ഷോര്‍ണൂരില്‍ നടന്നത്. പ്രതിയെ ബുധനാഴ്ച കണ്ണൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. അന്നും വന്‍ സുരക്ഷാ സന്നാഹങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഇയാളുമായുള്ള യാത്ര.

ഷാരൂഖ് സെയ്ഫിക്കയായി ഡിഫന്‍സ് കൗണ്‍സില്‍ നല്‍കിയ ജാമ്യ അപേക്ഷ 18ന് കോടതി പരിഗണിക്കും. ഈ മാസം 18 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

Hot Topics

Related Articles