തൃശൂര്‍ :പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാന് പ്രതിമയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം.
12 കോടി രൂപ ചെലവില്‍ മൂന്ന് ശ്രീകോവിലുകള്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ സമര്‍പ്പണവും ഇന്ന് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ അമ്പത്തിയഞ്ച് അടി ഉയരത്തിലാണ് ഹനുമാന് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ അല്ലഗഡയില്‍ ശില്‍പ്പി വി. സുബ്രഹ്മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് ശില്പം തയ്യാറാക്കിയത്.
30ഓളം തൊഴിലാളികള്‍ മൂന്നു മാസത്തോളമെടുത്താണ് പ്രതിമയ്ക്ക് രൂപം നല്‍കിയത്. ഒറ്റക്കല്ലിലായിരുന്നു ശില്പ നിര്‍മാണം. ഹനുമാന് പ്രതിമയില്‍ ലേസര്‍ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങള്‍ ഹനുമാന് ചാലിസ ഓഡിയോ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കും. ധാരാളം പേരാണ് പ്രതിമ കാണുവാനായി ക്ഷേത്ര പരിസരത്തേക്ക് എത്തുന്നത്.
സീതാരാമസ്വാമിക്ഷേത്രം, ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവയുടെ ശ്രീകോവിലുകള്‍ സ്വര്‍ണം പൂശിയതിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. 24 കാരറ്റില്‍ 18 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ശ്രീകോവിലുകള്‍ പൊതിഞ്ഞത്.
ഇതിനായി പന്ത്രണ്ട് കോടി രൂപ ചിലവഴിച്ചത് ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് അംഗം കൂടിയായ ടിഎസ് കല്യാണരാമനാണ്. സ്വര്‍ണരഥമുള്ള ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ടിച്ച കേരളത്തിലെ ഏക ക്ഷേത്രം, തുടങ്ങിയ പ്രത്യേകകള്‍ ഈ ക്ഷേത്രത്തനുണ്ട്. മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 20 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.