സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണം , തത്സമയം സംപ്രേഷണം നടത്തണം ; നുണപരിശോധനക്ക് ഞങ്ങൾ തയ്യാർ ; ബ്രിജ് ഭൂഷന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങൾ ; ഇന്ന് ജന്തര്‍മന്തറില്‍നിന്ന് ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി മാര്‍ച്ച്‌

ന്യൂഡല്‍ഹി: നുണപരിശോധനക്ക് തയാറാകണമെന്ന, ലൈംഗികപീഡന കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പ്രക്ഷോഭരംഗത്തുള്ള ഗുസ്തി താരങ്ങള്‍.തിങ്കളാഴ്ച വാര്‍ത്തസമ്മേളനം വിളിച്ച്‌ വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങള്‍, നുണ പരിശോധന സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും തത്സമയം സംപ്രേഷണം നടത്തണമെന്നും വ്യക്തമാക്കി. അദ്ദേഹത്തോട് എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന് അറിയണമല്ലോ.

നുണ പരിശോധനക്ക് തങ്ങള്‍ മാത്രമല്ല, പരാതിക്കാര്‍ മുഴുവനും തയാറാണെന്നും ഒളിമ്പിക് ഗുസ്തിതാരം ബജ്റങ് പുനിയ പറഞ്ഞു. ”നിരപരാധിത്വം തെളിയിക്കാൻ ഞാൻ നാര്‍കോ പരിശോധനക്കും നുണപരിശോധനക്കും തയാറാണ്. എന്നാല്‍, സമരം നടത്തുന്ന വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും എന്നോടൊപ്പം നുണപരിശോധനക്ക് വിധേയരാകണം. ഇവര്‍ പരിശോധനക്ക് തയാറാണെങ്കില്‍ അത് മാധ്യമങ്ങളെ വിളിച്ചറിയിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എങ്കില്‍ ഞാനും പരിശോധനക്ക് തയാറാണ്” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ബ്രിജ് ഭൂഷണിന്‍റെ വെല്ലുവിളി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ സംയുക്ത കിസാൻ മോര്‍ച്ചയും ഖാപ് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന സമര സമിതി കേന്ദ്രത്തിന് നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. അറസ്റ്റ് നടക്കാത്തതിനാല്‍ സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സമരസമിതി തീരുമാനിച്ചു. ഇന്ന് ജന്തര്‍മന്തറില്‍നിന്ന് ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി മാര്‍ച്ച്‌ നടത്തും.

Hot Topics

Related Articles