കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമ്പലപ്പുഴ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം എ.എം.വി.ഐ പിടിയിൽ ; കൈക്കൂലി വാങ്ങിയത് ദേശീയപാതയുടെ കരാറുകാരനിൽ നിന്ന്

കോട്ടയം : കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമ്പലപ്പുഴ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം എ.എം.വി.ഐ വിജിലൻസ് പിടിയിൽ. ദേശീയ പാത 66 ന്റെ ഉപ കരാറുകാരനിൽ നിന്നും വാഹനം പിടിക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ അമ്പലപ്പുഴ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സതീഷിനെയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ മധ്യമേഖല പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദേശീയ പാതാ 66 , ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിൻറെ ട്രാൻസ്പോർട്ടിംഗ് ഉപകരാർ എടുത്തിരിക്കുന്ന കരാറുകാരന്റെ രണ്ടു വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഈ വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ വീതമാണ് പിഴയായി ഈടാക്കിയത്. ഈ പിഴ ഒരു മാസത്തേക്ക് ഒഴിവാക്കുന്നതിനായി കാൽ ലക്ഷം രൂപ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരാറുകാരൻ വിജിലൻസിന് സമീപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, വിജിലൻസ് നിർദേശപ്രകാരം കരാറുകാരൻ പണം നൽകാൻ എത്തുകയായിരുന്നു. പണം കൈപ്പറ്റുന്നതിനായി ചേർത്തല ഭാഗത്ത് യൂണിഫോമിൽ എത്തിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് സംഘം പിടികൂടി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Advertisements

Hot Topics

Related Articles