വീഗാലാന്റിലേക്ക് വിനോദ യാത്ര ; താമസം സ്വകാര്യ റിസോർട്ടിൽ ; നിഖില്‍ തോമസിന്റെ ഒളിവുകാലത്തെ യാത്രകള്‍ കണ്ടെത്തി പൊലീസ്

തിരുവനന്തപുരം : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിന്റെ ഒളിവുകാലത്തെ യാത്രകള്‍ കണ്ടെത്തി പൊലീസ്. നിഖില്‍ തോമസ് കായംകുളം വിട്ടപ്പോള്‍ കായംകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം എം നസീര്‍, ഡിവൈഎഫ്‌ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisements

നിഖില്‍ തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ അന്ന് രാത്രി വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് തങ്ങിയത്.ഞായറാഴ്ച വൈകുന്നേരം നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടില്‍ എത്തിച്ചു.
ജൂണ്‍ 19 ന് രാവിലെ മൂന്ന് പേരും ചേര്‍ന്ന് വീഗാലാന്റിലേക്ക് യാത്ര പോയി. അന്ന് രാത്രി 8 മണിയോടെ കായംകുളത്ത് തിരിച്ചെത്തി. എന്നാല്‍ രാത്രി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച മുതല്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കോഴിക്കോട് നിന്ന് സൂപ്പര്‍ഫാസ്റ്റില്‍ കയറിയ നിഖില്‍ കോട്ടയത്ത് പിടിയിലാവുകയായിരുന്നു.
നിഖില്‍ കോഴിക്കോട് നിന്ന് കൊട്ടാരക്കരയ്ക്ക് ആണ് ടിക്കറ്റ് എടുത്തത്.രണ്ട് കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നിഖില്‍ അറസ്റ്റിലാകുന്നത്.

ചേര്‍ത്തല കുത്തിയതോട് നിന്നാണ് നിഖിലിന്റെ സുഹൃത്തുക്കളായ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായത്. ഇവരാണ് നിഖിലിന് വര്‍ക്കലയില്‍ താമസ സൗകര്യം ശരിയാക്കിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നിഖില്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ നിഖിലിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles