ഉപ്പുംമുളകിൽ പൊട്ടിത്തെറി; ‘മുടിയൻ ബാംഗ്ലൂരിൽ ലഹരി മരുന്ന് കേസിൽ അകത്ത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുടിയൻ ; മുടിയന്റെ ഇന്റർവ്യൂ വീഡിയോ കാണാം

കൊച്ചി: ഉപ്പുംമുളകിൽ പൊട്ടിത്തെറി. നാലു മാസത്തോളമായി ഉപ്പും മുളകിൽ ഇല്ലാത്ത മുടിയൻ ലഹരിക്കേസിൽ ബാംഗ്ലൂരിൽ ജയിലിൽ ആയെന്ന രീതിയിൽ എപ്പിസോഡ് തയ്യാറാക്കിയതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. തന്നെ സീരിയയിൽ നിന്നും പുറത്താക്കാൻ സംവിധായകൻ ഉണ്ണി ഗൂഡാലോചന നടത്തിയതായി ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉപ്പും മുളകും സീരിയയിലെ മുടിയൻ എന്ന പേരിൽ ഫേമസ് ആയ റിഷി എസ്.ധവാൻ. വെറ്റൈറ്റി മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് മുടിയൻ പൊട്ടിക്കരഞ്ഞ് പൊട്ടിത്തെറിച്ചത്.

Advertisements

ഉപ്പും മുളകും സീരിയയിലെ സീസൺ ടുവിൽ നാലു മാസത്തോളമായി താൻ ഇല്ലെന്ന് മുടിയൻ പറയുന്നു. മുടിയൻ ബാംഗ്ലൂരിൽ ഡ്രഗ് കേസിൽ അകത്തായതായി പുതിയ സ്‌ക്രിപ്റ്റ് തയ്യാറാക്കി, ഷൂട്ടിംങ് പൂർത്തിയാക്കിയതായി മുടിയൻ പറയുന്നു. സീരിയലിന്റെ ഷൂട്ടിംങ് സൈറ്റിൽ നിന്നും തനിക്ക് ഏറെ വേണ്ടപ്പെട്ടവർ ആണ് തനിക്ക് വിവരം പറഞ്ഞു നൽകുന്നതെന്നാണ് മുടിയൻ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപ്പും മുളകിന്റെ ക്രിയേറ്ററായ ആർ.ഉണ്ണികൃഷ്ണന് എതിരെയാണ് ഇപ്പോൾ ആരോപണം ഉയർത്തി രംഗത്ത് എത്തിയിരിക്കുന്നത്. സീരിയയിൽ നീലു ആയി അഭിനയിക്കുന്ന നിഷാ സാരംഗ് നേരത്തെ ആരോപണം ഉയർത്തിയതിനെ തുടർന്നു സംവിധായകനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംവിധായകന് എതിരെ മുടിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകിന്റെ സീസൺ ടുവിന് വേണ്ടി ഉണ്ണികൃഷ്ണൻ തന്നെ ക്രിയേറ്ററായി രംഗത്ത് എത്തിയിരുന്നു.

സീസൺ ടു സീരിയലാക്കി മാറ്റിയതാണ് ഇപ്പോൾ തന്നെ സീനിൽ നിന്ന് വെട്ടിനീക്കാൻ കാരണമായതെന്നാണ് മുടിയൻ അവകാശപ്പെടുന്നത്. സ്വന്തം കുടുംബം പോലെയാണ് താൻ കഴിഞ്ഞിരുന്നതെന്ന് മുടിയൻ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുടിയൻ ആരോപണം ഉയർത്തി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുടിയന്റെ വെളിപ്പെടുത്തലുകൾ ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

Hot Topics

Related Articles