വൈക്കത്ത് കള്ളുഷാപ്പിൽ എത്തിയ ആൾ കുത്തേറ്റു മരിച്ച സംഭവം കൊലപാതകം: പ്രതി കസ്റ്റഡിയിൽ; കൊലപാതകം വാക്കു തർക്കത്തെ തുടർന്നെന്ന് സൂചന

വൈക്കം : കള്ളുഷാപ്പിനു മുന്നിൽ മധ്യവയസ്കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലം പുനലൂർ കരവാളൂർ ബിജു ഭവനിൽ ഉമ്മൻജോർജിന്റെ മകൻ ബിജു ഉമ്മൻജോർജി (48) നെയാണ് വൈക്കം വലിയകവല പെരിഞ്ചില ഷാപ്പിന് മുന്നിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട്  വൈക്കം കല്ലറ മുണ്ടാർ  സ്വദേശി സജീവിനെ (47) വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

വൈക്കം പോലീസിന്റെയും വിദഗ്ധരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വയറിൽ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞമ്മയാണ് ബിജുവിന്റെ മാതാവ് അവിവാഹിതനാണ്. വൈക്കം  കോലോത്തുംകടവ് മൽസ്യ മാർക്കറ്റിലെ ഐസ് പ്ലാന്റ് തൊഴിലാളിയായിരുന്നു ബിജു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാസം മുമ്പ്  സജീവും ബിജു ജോർജും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മദ്യപിപിച്ചുലക്കുകെട്ട സജീവിന്റെ മൊബൈൽ ഫോണും പഴ്സും ബിജുമോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് ബിജു ഒരു മൊബൈൽ ഫോൺ വലിയ കവലയ്ക്കു സമീപത്തെ ബാറിൽ വിൽക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കാണുമ്പോഴൊക്കെ കലഹിച്ചിരുന്നു. ഇന്ന് രാവിലെ  പെരിഞ്ചില കള്ളു ഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിൽ തമ്മിൽ കണ്ടപ്പോഴുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

 തുടർന്ന് കേസ് അന്വേഷിച്ച പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് പ്രതികുറ്റം സമ്മതിച്ചത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. 

Hot Topics

Related Articles