ബാങ്കിലുള്ള സ്ഥിര നിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയ്ക്കും മകനും മർദ്ദനം : കുറ്റൂർ സ്വദേശി പിടിയിൽ

തിരുവല്ല : ഭാര്യയുടെ പേരിൽ ബാങ്കിലുള്ള സ്ഥിര നിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെയും തടസ്സം പിടിക്കാൻ എത്തിയ 12 വയസ്സുകാരനായ മകനെയും അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റൂർ സ്വദേശിയായ 53 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വെള്ളാഞ്ചേരിൽ വീട്ടിൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. രോഗിയായ ഭാര്യയുടെ പേരിൽ ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് സുരേഷ് ബുധനാഴ്ച രാത്രി ഭാര്യയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനം തടയാൻ എത്തിയ 12 വയസ്സുകാരനായ മകനെയും സുരേഷ് ഉപദ്രവിച്ചു.

Advertisements

സംഭവം അറിഞ്ഞെത്തിയ ബന്ധുക്കൾ ചേർന്ന് ഭാര്യയെയും മകനെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ തിരുവല്ല പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മദ്യത്തിന് അടിമയായ സുരേഷ് ഭാര്യയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ഭാര്യയും മകനും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ജൂൺ മാസം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുപത്തി ഒൻപതാം തീയതി രാത്രി എട്ടരയോടെ മദ്യപിച്ച് ലക്കുകട്ട് സുരേഷ് ഓടിച്ചിരുന്ന കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അപകട ശേഷം നിർത്താതെ പോയ കാർ പോലീസ് പിന്നീട് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles