ഒരുപാട് സങ്കടങ്ങൾ ഉണ്ടാകുമ്പോൾ ഓടിയെത്തുന്നത് പാമ്പാടി ദയറാ പള്ളിയിൽ ; പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് പാമ്പാടി ദയറാക്കാർക്കും പ്രിയങ്കരൻ

പുതുപ്പള്ളി : ഒരുപാട് സങ്കടങ്ങൾ ഉണ്ടാകുമ്പോൾ സാർ ഓടിയെത്തിയിരുന്നത് പാമ്പാടി ദയറാ പള്ളിയിലേയ്ക്കായിരുന്നു. ഞായറാഴ്ചകളിൽ താൻ എത്തുമെന്ന കാര്യം തലേ ദിവസം തന്നെ മാനേജരച്ചനെ വിളിച്ചറിയിക്കും. സാറിനായി 4 മണിക്ക് പ്രത്യേകമായി പള്ളിയിൽ കുർബ്ബാന ക്രമീകരിച്ചിരിക്കും. കുടുംബത്തോടൊപ്പമെത്തുന്ന അദ്ദേഹം കാപ്പിയും കുടിച്ചാണ് മടങ്ങാറുണ്ടായിരുന്നത്. ഓർത്തഡോക്സ് സഭ ഭദ്രാസന കൗൺസിൽ അംഗം ഷാജി കെ തോമസ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.

Advertisements

ഉമ്മൻ ചാണ്ടിയുടെ ഗുരുനാഥ തുല്യനായ വ്യക്തിയായിരുന്നു കാലം ചെയ്ത പി സി യോഹന്നാൻ റമ്പാൻ . റമ്പാൻ അച്ചൻ എന്ത് ആവിശ്യപ്പെട്ടാലും അനുസരിക്കുന്ന ഉത്തമനായ ശിഷ്യനായിരുന്നു ഉമ്മൻ ചാണ്ടി. അതിന് ഉദാഹരണമായിരുന്നു പാമ്പാടി കെ ജി കോളേജ് , ബി എം എം സ്കൂൾ , ഐറ്റി ഐ എന്നിവ. പാമ്പാടി ദയറയുടെ വികസനത്തിന് കാരണമായതും ഉമ്മൻ ചാണ്ടി തന്നെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റമ്പാനച്ചന്റെ കാലശേഷം മീനടം ഒണക്ക പ്ലാവ് – പാമ്പാടി ദയറാ റോഡിന് റമ്പാൻ റോഡ് എന്ന പേര് നൽകിയതും പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞ് തന്നെ. പി ഡബ്യൂ റോഡ് ഇന്ന് റമ്പാൻ റോഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ റൂട്ടിൽ കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ രണ്ട് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുവാനും ഉമ്മൻ ചാണ്ടി നേതൃത്വം നൽകി.

Hot Topics

Related Articles