ആയുധവുമായി മമതയുടെ വീട്ടിൽ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കാറില്‍ ആയുധങ്ങളുമായെത്തിയ ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് .

Advertisements

ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലെ മമതയുടെ വീട്ടിലാണ് ഷെയ്ഖ് നൂര്‍ ആലം എന്ന യുവാവ് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറോടിച്ചാണ് ഇയാളെത്തിയത്. കറുത്ത കോട്ടും ടൈയും ധരിച്ചാണ് ആലം എത്തിയതെന്നും അറസ്റ്റ് ചെയ്തതായും കൊല്‍ക്കത്ത കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നടക്കുമ്പോള്‍ മമത വീട്ടിലുണ്ടായിരുന്നു. ”ആയുധങ്ങള്‍, ഒരു ഖുക്രി, കഞ്ചാവ്, ബിഎസ്‌എഫ് തുടങ്ങിയ വിവിധ ഏജൻസികളുടെ നിരവധി ഐഡന്‍റിറ്റി കാര്‍ഡുകള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണുക എന്നതായിരുന്നു ലക്ഷ്യം.ഇതൊരു ഗൗരവകരമായ വിഷയമാണ്. യുവാവിന്‍റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും” ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles