തിരുവാങ്കുളം മാമലയിൽ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ ആയ രണ്ടു ജീവനുകൾക്ക് കൈത്താങ്ങായി മന്ത്രി വി എൻ വാസവനും, ജെയ്ക്കും; അപകടത്തിൽ പെട്ടത് തൃശ്ശൂർ സ്വദേശികൾ

കോട്ടയം : അപകടത്തിൽപ്പെട്ട് വഴിയരികിൽ അബോധാവസ്ഥയിൽ ആയ രണ്ടു ജീവനുകൾക്ക് കൈത്താങ്ങായി മന്ത്രി വി എൻ വാസവൻ.  പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ അപകടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

Advertisements

അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നതു കണ്ട് വണ്ടി നിർത്താൻ അദ്ദേഹം ഡ്രൈവർക്ക് നിർദേശം നൽകി. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും കൂടി അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു. ആദ്യത്തെ ആളെ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത്  വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനു ശേഷം അവിടെ നിന്ന് അദ്ദേഹവും മറ്റും യാത്ര തുടർന്നു.  
തൃശൂർ സ്വദേശികളാണ് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു.  അപകടം സംഭവിച്ചത്  എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി.

അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു  നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല , മറിച്ച്  അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്.  എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്, ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത് എന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

Hot Topics

Related Articles