സ്ത്രീകള്‍ക്കെതിരായ അക്രമം: പൊതുജന അഭിപ്രായം രൂപീകരിക്കാൻ വനിതാ കമ്മിഷൻ 

തിരുവനന്തപുരം :  സ്ത്രീകള്‍ക്കെതിരായ അക്രമം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകമെന്ന് ദേശീയ വനിതാ കമീഷൻ മെമ്ബര്‍ സെക്രട്ടറി മീനാക്ഷിലേഖി. വനിതാശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എൻജിഒകള്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂടിയാലോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ദേശീയ വനിതാ കമീഷൻ സംസ്ഥാന വനിതാ കമീഷനുമായി സഹകരിച്ചാണ് ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം സംഘടിപ്പിച്ചത്.

Advertisements

സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചശേഷം നടപടി എടുക്കുന്നതിലല്ല, മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനാണ് കമീഷൻ ശ്രമിക്കുന്നത്. സ്വധര്‍ ഗൃഹ്, ഉജ്വല സ്കീം നടപ്പാക്കുന്ന കേന്ദ്രങ്ങള്‍, വണ്‍ സ്റ്റോപ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു യോഗം നടന്നത്. ആക്രമണങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഭയകേന്ദ്രമാണ് സ്വതര്‍ ഗൃഹ്. ഉജ്വല്‍ സെന്ററുകള്‍ മനുഷ്യക്കടത്തിന് വിധേയരായ സ്ത്രീകള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്. ഇത്തരമൊരു സുപ്രധാന കൂടിയാലോചനാ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ മുന്നോട്ടുവന്ന കേരള സംസ്ഥാന വനിതാ കമീഷനെ ലേഖി അഭിനന്ദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന വനിതാ, ശിശുവികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് മുഖ്യാതിഥിയായി. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നൻ പിള്ള, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക, സംസ്ഥാന വനിതാ കമീഷൻ മെമ്ബര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍ തുടങ്ങിയവരും സംസാരിച്ചു. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്വദീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള എൻജിഒകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles