ഗവര്‍ണര്‍ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ല ; ബില്ലുകള്‍ രാഷ്ട്രപതിയുടെ ഉപദേശത്തിനു വിടുന്നത് ഗവർണറുടെ ഭരണഘടനാപരമായ അധികാരം ; കേന്ദ്രമന്ത്രി വി മുരളീധരൻ 

ഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ഗവര്‍ണര്‍ തടഞ്ഞുവച്ചത് ഏതെല്ലാം ബില്ലുകളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

Advertisements

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍, സര്‍വകലാശാലയുടെ അധികാരങ്ങളില്‍ കൈകടത്തുന്ന ബില്‍ എന്നിങ്ങനെയുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തത് ഗവര്‍ണറുടെ നിലപാടാണെന്നും നിയമോപദേശം തേടുന്നത് ഭരണഘടനാപരമായ അവകാശവും അധികാരവുമാണെന്നും വി മുരളീധരൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ നിലപാട് പറയാൻ മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബില്ലുകള്‍ രാഷ്ട്രപതിയുടെ ഉപദേശത്തിനു വിടുന്നത് ഭരണഘടനാപരമായ അദ്ദേഹത്തിന്റെ അധികാരമാണ്. നിയമസഭയില്‍ സഹകരണ മനോഭാവമുള്ള പ്രതിപക്ഷത്തെ കൂട്ടുപിടിച്ച്‌ ബില്‍ പാസാക്കിയെടുക്കാൻ എളുപ്പമാണ്. എന്നാല്‍ ഗവര്‍ണര്‍ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ല. മാസപ്പടിയും കരുവന്നൂര്‍ തട്ടിപ്പുമടക്കം സഭയിലുന്നയിക്കാത്തവരുടെ പിന്തുണയിലാണു പല ബില്ലും സഭ കടക്കുന്നത്. ഗവര്‍ണര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത വ്യക്തി ആയതുകൊണ്ടാണ് ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നത് ‘, വി മുരളീധരൻ വ്യക്തമാക്കി.

Hot Topics

Related Articles