സഹകരണ ബാങ്കിലെ ജപ്തി നോട്ടീസിന് പിന്നാലെ ഉറക്കഗുളിക കഴിച്ച്‌ അവശ നിലയിലായ എഴുപതുകാരി മരിച്ചു ; മരിച്ചത് കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുടുംബാംഗങ്ങളില്‍ ഒരാൾ

കൊരട്ടി : ജപ്തി നോട്ടീസിന് പിന്നാലെ ഉറക്കഗുളിക കഴിച്ച്‌ അവശ നിലയിലായ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുടുംബാംഗങ്ങളില്‍ ഒരാളായ തങ്കമണി (70) ആണ് മരിച്ചത്. സഹകരണ ബാങ്കില്‍ വായ്പാ കുടിശികയുടെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം വിഷം കഴിച്ച മകള്‍ ഭാഗ്യലക്ഷ്മി (38), മകൻ അതുല്‍ കൃഷ്ണ (10) എന്നിവര്‍ ആരോഗ്യനില വീണ്ടെടുത്തു. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Advertisements

സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുല്‍ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് പുറത്ത് പോയപ്പോഴാണ് മൂന്ന് പേരും ഉറക്കഗുളിക കഴിച്ചത്. സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മൂന്നു പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി മറ്റുള്ളവര്‍ക്ക് ഭാഗ്യലക്ഷ്മി നല്‍കുകയായിരുന്നു എന്നാണ് കൊരട്ടി പോലീസിന്റെ കണ്ടെത്തല്‍. ചെറുപ്പം തൊട്ടേ ഹൃദ്രോഗിയായ അതുലിന് ചികിത്സയ്ക്ക് വലിയ തുക ചിലവായിരുന്നു. ഇതോടെയാണ് കുടുംബത്തിന് കറുകുറ്റി സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുക്കേണ്ടി വന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 22 ലക്ഷം രൂപ ബാധ്യതയായി. റവന്യൂ റിക്കവറിയുടെ ഭാഗമായി നോട്ടീസ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. നാട്ടുകാരുടെയും ചാലക്കുടി എം എല്‍ എ യുടെയും ഇടപെടലില്‍ ജപ്തി നടപടി നിര്‍ത്തിവച്ചിരുന്നു.

Hot Topics

Related Articles