കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: റബ്കോ എം ഡി യ്ക്കും സഹകരണ രജിസ്ട്രാര്‍ക്കും നോട്ടീസ് : ഇരുവരെയും വിളിച്ച് വരുത്താൻ ഒരുങ്ങി ഇ ഡി 

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡിയ്ക്കും സഹകരണ രജിസ്ട്രാര്‍ക്കും ഇ ഡി നോട്ടീസ്. പി വി ഹരിദാസനാണ് റബ്കോ എം ഡി. ഐ എ എസ് ഉദ്യോഗസ്ഥനായ ടി വി സുഭാഷാണ് സഹകരണ രജിസ്ട്രാര്‍. നാളെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് റബ്കോയില്‍ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകള്‍ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു.

Advertisements

അതിനിടെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ഇ ഡി കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരവിന്ദാക്ഷനെയും ജില്‍സിനെയും രണ്ടാം തവണയാണ് ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലുമായി ഇവര്‍ സഹകരിച്ചിരുന്നില്ലെന്നാണ് ഇ.ഡിയുടെ ആരോപണം. കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാറിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നതായും ഇ.ഡി വ്യക്തമാക്കുന്നു. സതീഷ് കുമാറിന്റെ സാമ്ബത്തിക ഇടപാടുകള്‍ക്കെല്ലാം ഒത്താശ ചെയ്തിരുന്നത് അരവിന്ദാക്ഷനാണെന്ന് ഇ.ഡി ആരോപിക്കുന്നു.

ജില്‍സ് അഞ്ചു കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയത്. മറ്റു ചിലര്‍ക്കു വേണ്ടിയാണ് തട്ടിപ്പു നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് ജില്‍സിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ നിന്ന് കൂടുതല്‍ പ്രതികളെക്കുറിച്ചു വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇ.ഡി കരുതുന്നത്.

Hot Topics

Related Articles